കൊച്ചി: സംസ്ഥാനത്തെ സഹകരണമേഖലയ്‌ക്കെതിരെ നടക്കുന്നത് ആസൂത്രിത നീക്കമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്.
ഇ.ഡിയുടെ നീക്കത്തിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. ഭീതി പടര്‍ത്തി നിക്ഷേപങ്ങള്‍ പിൻവലിപ്പിക്കാനാണ് ശ്രമം. സഹകരണ പ്രസ്ഥാനങ്ങളെ എന്തുവിലകൊടുത്തും സര്‍ക്കാര്‍ സംരക്ഷിക്കും.
കരുവന്നൂരില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വീഴ്ചകള്‍ തിരുത്തി മുന്നോട്ട് പോകും. സഹകരണ മേഖലയിലെ ഓഡിറ്റിംഗ് കര്‍ശനമാക്കേണ്ടതുണ്ട്. സഹകരണമേഖലയെ സംരക്ഷിക്കാൻ രാഷ്ട്രീയ ഭേദമെന്യേയുള്ള ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.