ലൂയിസ്റ്റണ്‍ നഗരത്തില്‍ ബുധനാഴ്ച വൈകിട്ട് ഏഴോടെയാണു സംഭവങ്ങളുടെ തുടക്കം. റസ്റ്ററന്‍റിലും ബൗളിംഗ് വിനോദകേന്ദ്രത്തിലും തോക്കുമായെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
മെയിൻ സംസ്ഥാനത്തെ പോലീസ് സേന മുഴുവൻ അക്രമിയെ പിടികൂടാനുള്ള ശ്രമത്തില്‍ 38,000 പേര്‍ വസിക്കുന്ന ലൂയിസ്റ്റണ്‍ നഗരം അടച്ചുപൂട്ടി തെരച്ചില്‍ നടത്തുകയാണ്. ലൂയിസ്റ്റണിനും അയല്‍ നഗരമായ ലിസ്ബണിലും ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശിച്ചു. ഫെഡറല്‍ സുരക്ഷാ ഏജൻസികള്‍ പോലീസിനെ സഹായിക്കുന്നുണ്ട്.
യുഎസ് സേനയുടെ പരിശീലനം ലഭിച്ചിട്ടുള്ളയാളാണ് റോബര്‍ട്ട് കാര്‍ഡ് എന്ന് പോലീസ് അറിയിച്ചു. ഇയാള്‍ തോക്കുപരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. കുറച്ചുനാള്‍ മുന്പ് മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു. അവിടെ വെടിവയ്പു നടത്തുമെന്നു ഭീഷണി മുഴക്കിയിരുന്നു.