കണ്ണൂരില്‍ തന്‍റെ കോലം കത്തിച്ച എസ്.എഫ്.ഐക്കെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
കണ്ണൂരില്‍ അവര്‍ എത്രയോ പേരെ കൊന്നിട്ടുണ്ട്. തന്‍റെ കോലം മാത്രമല്ലേ കത്തിച്ചിട്ടുള്ളൂ. അവര്‍ അവരുടെ സംസ്കാരമാണ് കാണിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
‘അവര്‍ അവരുടെ സംസ്കാരമാണ് കാണിക്കുന്നത്. എന്‍റെ കോലം മാത്രമാണ് കത്തിച്ചത്. അവര്‍ എത്രയോ പേരെ കൊന്ന് കത്തിച്ചിട്ടുണ്ട്. എത്രയോ പേരെ കണ്ണൂരിലും മറ്റുമായി കൊന്നിട്ടുണ്ട്. അവര്‍ എന്‍റെ കോലം കത്തിക്കുമ്ബോള്‍ ഞാനെന്ത് പറയാനാണ്. ക്രമസമാധാനം എന്‍റെ ഉത്തരവാദിത്തമല്ല’ -ഗവര്‍ണര്‍ പറഞ്ഞു.
ഈ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരാണ് ഉത്തരവാദികള്‍. പ്രതിഷേധിച്ച ആളുകളല്ല ഇത് ആസൂത്രണം ചെയ്തത്. മുഖ്യമന്ത്രി തന്നെയാണ് സമരക്കാരെ പിന്തുണക്കുന്നത്. അവരാണ് സ്പോണ്‍സര്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പിന്തുണയില്ലാതെ ഇത് നടക്കില്ല. അവര്‍ എന്നെ ലക്ഷ്യംവെക്കുകയാണ് -ഗവര്‍ണര്‍ പറഞ്ഞു.
പുതുവര്‍ഷത്തലേന്ന് കണ്ണൂര്‍ പയ്യാമ്ബലം ബീച്ചിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കോലം കത്തിച്ചത്. സംഭവത്തില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. സംസ്ഥാന പ്രസിഡന്‍റ് അനുശ്രീ, ജില്ല സെക്രട്ടറി പി.എസ്. സഞ്ജീവ് ഉള്‍പ്പടെ അഞ്ച് നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന 20 പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്.
അന്യായമായി സംഘം ചേരല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായാണ് 30 അടി ഉയരത്തിലുള്ള കോലം കത്തിച്ചത്. സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു കോലം കത്തിക്കല്‍.