കിളിമാനൂർ: വാടകക്ക് താമസിക്കുന്ന വീട്ടിലെ പറമ്ബില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള മരങ്ങള്‍ മുറിച്ചുകടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.
പെരുമ്ബാവൂർ കുവ്വപ്പടി മാന്നാരി പറമ്ബില്‍ ഹൗസില്‍ സുരേഷ്ബാബുവിനെ (44) യാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്. യു.കെയില്‍ ജോലി ചെയ്യുന്ന ശ്രീകാര്യം സ്വദേശികളായ വിദ്യാസാഗർ – രേഖാചന്ദ് ദമ്ബതികളുടെ ഉടമസ്ഥയില്‍ കാട്ടുചന്ത തലവിളയിലെ ഒരേക്കർ വരുന്ന പറമ്ബിലെ മരങ്ങളാണ് പ്രതി മുറിച്ചുകടത്തിയത്. റബർ ടാപ്പിങ് തൊഴിലാക്കിയ പ്രതി ഭാര്യാസമേതം രണ്ടുവർഷമായി ഈ പറമ്ബിലുള്ള വീട്ടിലാണ് വാടകക്ക് താമസിച്ചുവരുന്നത്.
15 ലക്ഷം രൂപ വിലവരുന്ന 14 തേക്ക്, രണ്ട് പ്ലാവ്, മാവ്, മഹാഗണി എന്നീ മരങ്ങളാണ് പലദിവസങ്ങളിലായി പ്രതി മുറിച്ചുകടത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മരങ്ങള്‍ മുറിച്ചുകടത്തിയ വിവരം നാട്ടിലുള്ള ബന്ധുക്കള്‍ അറിയുന്നത്. തുടർന്ന്. ബന്ധുക്കള്‍ കിളിമാനൂർ പൊലീസില്‍ പരാതി നല്‍കി.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. മുറിച്ചുകടത്തിയ തടികളുടെ 50 ശതമാനം ഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തു. കിളിമാനൂർ എസ്.എച്ച്.ഒ ബി. ജയൻ, എസ്.ഐമാരായ വിജിത്ത് കെ. നായർ, രാജികൃഷ്ണ, ഷജിം എന്നിവരടങ്ങിയ സംഘമാണ് പ്രതി യെ പിടികൂടിയത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.