Thursday, May 2, 2024
HomeKeralaഇവള്‍ ഭാഗ്യതാരകം; കോട്ടയം നഗരസഭാധ്യക്ഷ

ഇവള്‍ ഭാഗ്യതാരകം; കോട്ടയം നഗരസഭാധ്യക്ഷ

ബിന്‍സി സെബാസ്്റ്റിയന്‍ ഭാഗ്യതാരകമാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോടു മത്സരിക്കാന്‍ സീറ്റ് ചോദിച്ചു.  കോണ്‍ഗ്രസ് കൊടുത്തില്ല. ഇവര്‍ സ്വതന്ത്യയായി മത്സരിച്ചു. ശരിക്കും പറഞ്ഞാല്‍ വിമതയായി. അവള്‍ ജയിച്ചു. ജയിച്ചു കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിനുവേണം. അല്ലെങ്കില്‍ ഭരണം ലഭിക്കില്ല.  ഭൂരിപക്ഷമില്ലാത്തതു കൊണ്ടു കോണ്‍ഗ്രസ് കൊടുത്തു.  നറുക്കെടുപ്പിലൂടെ ബിന്‍സി  നഗരസഭാധ്യക്ഷ. അവിടെയും നിന്നില്ല.   ആറുമാസം കഴിഞ്ഞപ്പോള്‍ അവിശ്വാസം വന്നു.  സിപിഎമ്മും ബിജെപിയും കൈകോര്‍ത്തു. അവിശ്വാസം പാസായി.  ബിന്‍സി തോറ്റു. അല്ല കോണ്‍ഗ്രസ് തോറ്റു. വീണ്ടും നഗരസഭയുടെ ചെയര്‍പേഴ്‌സണനെ  തെരഞ്ഞെടുക്കാന്‍ യോഗം വിളിച്ചു.  ജോസഫിന്റെ  കേരള കോണ്‍ഗ്രസിനെ അടര്‍ത്തിയെടുക്കാന്‍ സിപിഎം ശ്രമം. ഒരു വോട്ടിനെങ്കിലും ജയിക്കണം. കോണ്‍ഗ്രസ് ബിന്‍സി തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പായി.

ഒരു സിപിഎം കൗണ്‍സിലര്‍ രോഗിയായി ആശുപത്രിയില്‍. ആര് ജയിച്ചു. ഒരു വോട്ടിനു ബിന്‍സി ജയിച്ചു. ഇതാണ് ഭാഗ്യതാരകം.
കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അപ്രതീക്ഷിത വിജയം. അംഗങ്ങളുടെ എണ്ണം തുല്യമായതിനാല്‍ എല്‍ഡിഎഫിനും യുഡിഎഫിനും കിട്ടുന്ന വോട്ടുകളും തുല്യമാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ സിപിഎം കൗണ്‌സിലര്‍ മനോജ് വോട്ടെടുപ്പിന് ഹാജരാവാതിരുന്നതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്‍സി സെബാസ്റ്റ്യന്റെ അപ്രതീക്ഷിത വിജയത്തിന് വഴി തുറക്കുകയായിരുന്നു.

യുഡിഎഫ് പ്രതീക്ഷിച്ച പോലെ 22 വോട്ടുകള്‍ സ്ഥാനാര്‍ത്ഥി ബിന്‍സി സെബാസ്റ്റ്യന് ലഭിച്ചു. ഇന്ന് പല നാടകീയ നീക്കങ്ങളും പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും എല്‍ഡിഎഫ് കൌണ്‍സിലര്‍ ടി.എന്‍.മനോജിന്റെ ആരോഗ്യനില മോശമായത് കാര്യങ്ങള്‍ മാറ്റിമറിച്ചു. ആശുപത്രിയില്‍ തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെ മനോജിന് ആശുപത്രിയില്‍ വിടാനുമായില്ല. ഇതോടെയാണ് വോട്ടെടുപ്പില്‍ യുഡിഎഫിന് 22ഉം എല്‍ഡിഎഫിന് 21ഉം വോട്ടുകള്‍ കിട്ടി.

ആദ്യഘട്ടത്തില്‍ എട്ട് വോട്ട് കിട്ടിയ ബിജെപി സ്ഥാനാര്‍ത്ഥിയെ മാറ്റി നിര്‍ത്തി നടത്തിയ രണ്ടാം ഘട്ടവോട്ടെടുപ്പിലാണ് യുഡിഎഫിന് വിജയം ഉറപ്പാക്കിയത്. ഇതോടെ ഇരാറ്റുപ്പേട്ടയ്ക്ക് പിന്നാലെ കോട്ടയത്തും നഷ്ടമായ ഭരണം യുഡിഎഫ് തിരികെ പിടിക്കുകയാണ്‌സെപറ്റംബര്‍ 24 ന് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. അന്ന് അധ്യക്ഷയായിരുന്ന ബിന്‍സി സെബാസ്റ്റ്യന്‍ തന്നെ ഇപ്പോള്‍ മത്സരിച്ച് ജയിക്കുകയായിരുന്നു.

52 അംഗ കോട്ടയം നഗരസഭയില്‍ 22 സീറ്റുകള്‍ എല്‍ഡിഎഫിനാണ്. സ്വതന്ത്രയായി ജയിച്ച മുന്‍ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെ യുഡിഎഫ് അംഗസംഖ്യയും 22 ആണ്. ബിജെപിക്ക് എട്ട് കൗണ്‍സിലര്‍മാരുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് ഷീജ അനിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ബിജെപിക്കായി റീബാ വര്‍ക്കിയും മത്സരിച്ചു. കഴിഞ്ഞ തവണയും ഇവര്‍ മൂന്നുപേരും തന്നെയാണ് മത്സരിച്ചത്.

കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ചിലരും കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം പ്രതിനിധിയുമായും തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഫ് നേതൃത്വം ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍ അട്ടിമറി സാധ്യത തള്ളിക്കളഞ്ഞ കോട്ടയം ഡിസിസി അധ്യക്ഷന്‍ ബിന്‍സി സെബാസ്റ്റ്യന് എല്ലാ വോട്ടുകളും ലഭിക്കുമെന്നും ചിലപ്പോള്‍ ചില വോട്ടുകള്‍ അധികമായി ലഭിക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ അത്തരം ഒരു വോട്ടിന്റെ ലീഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചതോടെ അത്തരം അട്ടിമറികള്‍ക്കുള്ള സാധ്യത അവസാനിച്ചു. എല്‍ഡിഎഫ്- യുഡിഎഫ് അംഗസംഖ്യ തുല്യമായി വന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ നറുക്കെടുപ്പിലൂടെ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടി വരുമായിരുന്നു.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular