രാജ്‌കോട്ട്: ജൂണില്‍ നടക്കുന്ന ട്വന്റി- 20 ലോകകപ്പില്‍ ഇന്ത്യയെ രോഹിത് ശർമതന്നെ നയിക്കുമെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ അറിയിച്ചു രാഹുല്‍ ദ്രാവിഡ് തന്നെയായിരിക്കും കോച്ചെന്നും ജയ്ഷാ പറഞ്ഞു.
ഹാർദിക് പാണ്ഡ്യയാകും വൈസ് ക്യാപ്ടൻ. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ പേര് നിരഞ്ജൻന്‍ ഷാ സ്റ്റേഡിയം എന്നാക്കി മാറ്റിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജയ്ഷാ.
രാഹുല്‍ ദ്രാവിഡ്, രോഹിത് ശർമ, സെലക്ഷന്‍ കമ്മിറ്റി ചെയർമാന്‍ അജിത് അഗാർക്കർ ഉള്‍പ്പെടെയുള്ളവർ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ജൂണ്‍ ഒന്നു മുതല്‍ യു.എസിലും വെസ്റ്റ് ഇൻഡീസിലുമായാണ് ലോകകപ്പ് നടക്കുന്നത്.
ജൂണ്‍ 29-ന് ബാർബഡോസില്‍ വെച്ചായിരിക്കും ഫൈനല്‍. ജൂണ്‍അഞ്ചിന് അയർലാൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ ഒൻപതിന് ന്യൂയോർക്കില്‍ ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം നടക്കും.