ലണ്ടൻ ഇംഗ്ലീഷ് ലീഗ് കപ്പില്‍ ലിവർപൂള്‍ ചാമ്ബ്യൻമാരായി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലില്‍ ചെല്‍സിയ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ലിവർപൂള്‍ കിരീടത്തില്‍ മുത്തമിട്ടത്.
ക്യാപ്ടൻ വിർജില്‍ വാൻെ ഡെയ്ക്കാക്കാണ് 118-ാം മിനിട്ടില്‍ ലിവറിൻ്റെ കിരീടമുറപ്പിച്ച ഗോള്‍ നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമും ഗോള്‍ രഹിത സമനിലയില്‍ തുടർന്നതിനാലാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.
പ്രധാന താരങ്ങളായ മുഹമ്മദ് സല, ഡിയാഗൊ ജോട്ട, അലിസണ്‍ ബെക്കർ, ഡാർവിൻ ന്യൂനസ് എന്നീ പ്രമുഖരെ പുറത്തിരുത്തി യുവതാരങ്ങളില്‍ പ്രതീക്ഷ അർപ്പിച്ച കോച്ച് ക്ലോപ്പിൻ്റെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലായി ലീഗ് കപ്പിലെ ചാസ്യൻപട്ടം.
ഇംഗ്ലീഷ് ലീഗ് കപ്പില്‍ ലിവർപൂളിൻ്റെ 18-ാം കിരീട നേട്ടമാണിത്.