രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ മുരുകൻ, റോബർട് പയസ്, ജയകുമാർ എന്നിവരുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്ബില്‍ കഴിയുന്ന മൂന്ന് പേരെയും, യാത്രാരേഖകള്‍ക്കുള്ള അപേക്ഷ നല്‍കാനായി നാളെ ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷനില്‍ എത്തിക്കും.
ഇക്കാര്യം തിരുച്ചിറപ്പള്ളി ജില്ലാ കളക്ടറാണ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചത്.
യുകെയിലുള്ള മകള്‍ക്കൊപ്പം താമസിക്കാനായി രാജ്യം വിടാൻ അനുവദിക്കണമെന്ന മുരുകന്റെ ഹർജിയിലാണ് കളക്ടര്‍ നിലപാട് അറിയിച്ചത്. ഇവർക്ക് ശ്രീലങ്ക പാസ്പോർട്ടും യാത്രരേഖകളും അനുവദിച്ചാല്‍ ഇന്ത്യ വിടാനാകും. എന്നാല്‍ ചെന്നൈ സ്വദേശിയെ വിവാഹം ചെയ്ത ജയകുമാർ, ശ്രീലങ്കയിലേക്ക് മടങ്ങുന്നില്ലെന്ന നിലപാടിലാണ്. 2022 നവംബരില്‍ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ജയില്‍ മോചിതരായെങ്കിലും, യാത്രാ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇവരെ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്ക് മാറ്റിയിരുന്നു.