Saturday, April 27, 2024
HomeKeralaപറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, വ്യക്തിപരമായി ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല ; ജാതി അധിക്ഷേപത്തില്‍ ഉറച്ച്‌ കലാമണ്ഡലം...

പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, വ്യക്തിപരമായി ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല ; ജാതി അധിക്ഷേപത്തില്‍ ഉറച്ച്‌ കലാമണ്ഡലം സത്യഭാമ

കൊച്ചി: പറഞ്ഞത് പറഞ്ഞത് തന്നെയാണെന്നും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നും വ്യക്തിപരമായി ആരേയൂം ഉദ്ദേശിച്ചു പറഞ്ഞതല്ലെന്നും ആരുടേയും പേര് താന്‍ എടുത്തു പറഞ്ഞിട്ടില്ലെന്നും കലാമണ്ഡലം സത്യഭാമ.

നര്‍ത്തകനും നൃത്താധ്യാപകനും അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന വിവാദത്തിലായിരുന്നു പ്രതികരണം.

അതേസമയം പേരെടുത്ത് പറഞ്ഞില്ലെങ്കിലും സത്യഭാമ ഉന്നംവച്ചത് തന്നെയാണെന്ന് ആര്‍എല്‍വി രാമകൃഷ്ണനും പറയുന്നു. പേര് പ്രത്യേകമായി പരാമര്‍ശിച്ചില്ലെങ്കില്‍ തന്നെ ചാലക്കുടിക്കാരനെന്നും കറുത്തവനെന്നും മോഹിനിയാട്ടം കളിക്കുന്ന പുരുഷന്‍ എന്നും സംഗീത-നാടക അക്കാദമിയുടെ വിഷയം ചൂണ്ടിക്കാട്ടിയും തനിക്കെതിരെ കേസ് കൊടുത്ത വ്യക്തി എന്ന് സൂചിപ്പിച്ചുമെല്ലാം അവര്‍ നടത്തിയ അധിക്ഷേപങ്ങള്‍ തന്നെ ലക്ഷ്യം വെച്ചുള്ളതാണെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറയുന്നു.

കാക്കയെപോലെ കറുത്തവന്‍, മോഹിനിയാട്ടത്തിന് വേണ്ടുന്ന സൗന്ദര്യമില്ലാത്തവന്‍ എന്നൊക്കെ പറയുമ്ബോള്‍ ഇന്നത്തെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇപ്പോള്‍ വീട്ടമ്മമാര്‍ പോലും തങ്ങളുടെ തടസ്സങ്ങള്‍ മാറ്റിവെച്ചിട്ട് നൃത്തം പഠിക്കാന്‍ വരുന്ന സാഹചര്യത്തിലാണ് ഈ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു.

ഇതാദ്യമായല്ല കലാമണ്ഡലം സത്യഭാമ തന്നെ അധിക്ഷേപിക്കുന്നത്. താന്‍ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തില്‍ പിഎച്ച്‌ഡി എടുക്കുന്നതും ഇവര്‍ക്ക് താല്പര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത് എന്ന് അദ്ദേഹം പ്രതികരിച്ചു. ഈ സംഭവത്തില്‍ നിയമനടപടിക്ക് ഒരുങ്ങുന്നതായും ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചിട്ടുണ്ട്. കലാമണ്ഡലത്തില്‍ പഠിക്കുന്ന സമയത്ത് ഇവരുമായുള്ള പ്രശ്‌നങ്ങള്‍ മൂലം തനിക്ക് ഒരു കേസ് കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ജൂണിയറിന്റെ പ്രതികരണം. ”എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍ മോഹിനിയായിരിക്കണം. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ല.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular