കല്പറ്റ: പൂക്കോട് വെറ്ററിനറി കോളജില്‍ മരണമടഞ്ഞ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ എസ്‌എഫ്‌ഐ നേതാക്കളാല്‍ പീഡിപ്പിക്കപ്പെട്ടിരുന്നതായി ആന്റിറാഗിങ് സ്‌ക്വാഡിന്റെയും റിപ്പോര്‍ട്ട്.
എസ്‌എഫ്‌ഐ നേതാവിന്റെ മുറിയില്‍ വെച്ച് പല തവണ നഗ്നനാക്കി റാഗ് ചെയ്യപ്പെട്ടതായും ക്യാമ്ബസില്‍ സജീവമായിരുന്ന സിദ്ധാര്‍ത്ഥനെ വരുതിയിലാക്കണമെന്ന് യൂണിയന്‍ നേതൃത്വം തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്‌എഫ്‌ഐ നേതാക്കളടക്കമുള്ളവരാണ് സിദ്ധാര്‍ത്ഥനെ റാഗിങ്ങിന് ഇരയാക്കിയത്. എട്ട് മാസത്തോളം തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആന്റിറാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട്. ഹോസ്റ്റലില്‍ താമസം തുടങ്ങിയതു മുതല്‍ എല്ലാ ദിവസവും സിദ്ധാര്‍ത്ഥന്‍ കോളജ് യൂണിയന്‍ പ്രസിഡന്റും എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ അരുണിന്റെ മുറിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. പലതും മോശമായ രീതിയിലുള്ള റാഗിംഗില്‍ കലാശിച്ചു. രാവിലെയും വൈകിട്ടും അരുണിന്റെ മുറിയില്‍ എത്തണമെന്നായിരുന്നു നിര്‍ദേശം.
താന്‍ റാഗിംഗിന് ഇരയായിരുന്ന വിവരം സിദ്ധാര്‍ത്ഥന്‍ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ്ങ് സ്‌ക്വാഡിനു മൊഴി നല്‍കി. സിദ്ധാര്‍ത്ഥന്റെ പിറന്നാള്‍ ദിനത്തില്‍ ഹോസ്റ്റലിലെ ഇരുമ്ബുതൂണില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി. അതിനിടെ വെറ്റിനറി സര്‍വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരില്‍ ചിലര്‍ സ്‌ക്വാഡിനു മൊഴി നല്‍കാന്‍ തയാറായില്ല. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍, നിയമോപദേശം തേടിയശേഷം അന്തിമ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്കു നല്‍കാനാണു ആന്റിറാഗിങ് സ്‌ക്വാഡിന്റെ തീരുമാനം.