ആർക്കും സംശയം തോന്നാതിരിക്കാൻ ആദ്യം മുത്തശ്ശിയേയും പിന്നീട് മക്കളെയും കൊലപ്പെടുത്തുകയായിരുന്നു. ഗാർവിതും അനുരാഗും തന്റെ മക്കളല്ലെന്ന് ഭൂപ് സിങ് സംശയിച്ചിരുന്നതായും അതിനാലാണ് അവരെ കൊലപ്പെടുത്തതാൻ പദ്ധതിയിട്ടതെന്നും പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
മൂന്നുപേരും ഒരു മാസത്തിനുള്ളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചതിനാല്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടക്കം ചെയ്ത കുട്ടികളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് ശേഷം ആന്തരികാവയവങ്ങള്‍ ഫോറൻസിക് പരിശോധന നടത്തി.
ഗാർവിതിന്റെ ഫോറൻസിക് റിപ്പോർട്ടില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയതാണ് ഭൂപ് സിങ്ങിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ ഭൂപ് സിങ്ങിന് സ്വന്തമായി മെഡിക്കല്‍ ഷോപ് ഉണ്ടെന്നും ഇയാള്‍ നഴ്‌സിങ് കോഴ്സ് കഴിഞ്ഞതാണെന്നും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു .