കിരീട പ്രതീക്ഷയില്‍ നിന്ന് അകന്ന് ലിവർപൂള്‍. ഇന്ന് മേഴ്സിസൈഡ് ഡർബിയില്‍ പരാജയപ്പെട്ടതോടെ ലിവർപൂളിന്റെ കിരീട പ്രതീക്ഷകള്‍ മങ്ങി.
ലിവർപൂളിന്റെ ഏറ്റവും വലിയ വൈരികളായ എവർട്ടണ്‍ ആണ് ലിവർപൂളിനെ ഇന്ന് തോല്‍പ്പിച്ചത്. എവർട്ടന്റെ ഹോം ഗ്രൗണ്ടായ ഗുഡിസണ്‍ പാർക്കില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു എവർട്ടന്റെ വിജയം.
തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവച്ച എവർട്ടണ്‍ 27ആം മിനിട്ടിലാണ് ലീഡ് എടുത്തത്. ജെറാഡ് ബ്രെത്വൈറ്റിന്റെ സ്ട്രൈക്കില്‍ നിന്നായിരുന്നു അവരുടെ ആദ്യ ഗോള്‍. ഇതിന് മറുപടി പറയാൻ ലിവർപൂള്‍ ശ്രമിച്ചു എങ്കിലും ആദ്യ പകുതിയില്‍ അവർക്ക് അതിനായില്ല. എവർട്ടണ്‍ ആകട്ടെ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ 58ആം മിനിറ്റ് ഒരു കോർണറില്‍ നിന്ന് കാല്‍വെറ്റ് ലൂയിന്റെ ഒരു ഹെഡ്ഡറിലൂടെ എവർട്ടണ്‍ രണ്ടാം ഗോള്‍ നേടിയതോടെ ലിവർപൂളിന്റെ പ്രതീക്ഷകള്‍ മങ്ങി. ശേഷം ലിവർപൂളിൻ നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും ഒന്നുപോലും വലയിലേക്ക് എത്തിക്കാൻ അവർക്ക് ആയില്ല.
ഈ പരാജയത്തോടെ ലിവർപൂള്‍ 34 മത്സരങ്ങളില്‍ നിന്ന് 74 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഒന്നാമത് നില്‍ക്കുന്ന ആഴ്സണലിനെക്കാള്‍ 3 പോയിന്റ് പിറകിലാണ് അവർ. നാലു മത്സരങ്ങള്‍ മാത്രമേ ഇനി ലീഗില്‍ ബാക്കിയുള്ളൂ.