Saturday, April 27, 2024
HomeKeralaടൂര്‍ പോയ വാഹനം തടഞ്ഞുനിര്‍ത്തി അനുജയെ കാറില്‍ കയറ്റി; ദുരൂഹതയൊഴിയാതെ അടൂര്‍ വാഹനാപകടം

ടൂര്‍ പോയ വാഹനം തടഞ്ഞുനിര്‍ത്തി അനുജയെ കാറില്‍ കയറ്റി; ദുരൂഹതയൊഴിയാതെ അടൂര്‍ വാഹനാപകടം

ത്തനംതിട്ട: അടൂർ പട്ടാഴിമുക്കില് കണ്ടെയ്നർ ലോറിയുമായി കാർ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദുരൂഹതയേറുന്നു.

കാറിലുണ്ടായിരുന്ന തുമ്ബമണ് സ്വദേശിനി അനുജ, ചാരുമൂട് സ്വദേശി ഹാഷിം എന്നിവരാണ് മരണപ്പെട്ടത്. തുമ്ബമണ്‍ നോർത്ത് ജിഎച്ച്‌എസ് സ്കൂളിലെ അധ്യാപികയാണ് അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഇരുവരും ഏറെക്കാലമായി സുഹൃത്തുക്കളാണ്.

സുകൂളിലെ അധ്യാപകർക്ക് ഒപ്പം വിനോദയാത്ര കഴിഞ്ഞുവരികയായിരുന്ന അനുജയെ, വാഹനം തടഞ്ഞു നിർത്തി ഹാഷിം കാറില്‍ കയറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് മരണവാർത്ത പുറത്ത് വരുന്നത്. അമിത വേഗത്തില്‍ എത്തിയ കാര് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എന്നാല്‍ കാർ മനഃ പൂർവം കാർ ലോറിയില്‍ ഇടിപ്പിച്ചതാണോ എന്നാണ് പൊലീസിന്റെ സംശയം.

വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ഹാഷിം കൂട്ടിക്കൊണ്ടു പോയതില്‍ സംശയകരമായി ഒന്നും തോന്നിയില്ലെന്നാണ് ഒപ്പമുണ്ടായിരുന്ന അധ്യാപകർ പറയുന്നത്. തിരുവനന്തപുരത്തേക്കായിരുന്നു സംഘം വിനോദയാത്ര പോയത്. എന്നാല്‍ ഇരുവരും അത്മഹത്യ ചെയ്യാൻ പോകുന്നതായി അനുജ ഒരു സഹഅധ്യാപികയോട് പറഞ്ഞിരുന്നതായും റിപ്പോർട്ടുണ്ട്. വാഹനത്തിന്റെ വാതില്‍ ശക്തമായി വലിച്ചു തുറന്നാണ് ഹാഷിം അനുജയെ കൂട്ടിക്കൊണ്ടുപോയതെന്നും ഒപ്പമുണ്ടായിരുന്ന അധ്യാപകർ പറഞ്ഞു.

കാര് അമിത വേഗതയിലായിരുന്നുവെന്നും, എതിർ ദിശയില്‍ നിന്നു വരുന്ന വാഹനത്തിലേക്ക് ഇടിപ്പിക്കുകയായിരുന്നു എന്നുമാണ് ദൃക്സാക്ഷിമൊഴി. കണ്ടെയ്നർ കാറില്‍ നിന്ന് വെട്ടിത്തിരിക്കാനായി റോഡില്‍ നിന്ന് മണ്ണിലേക്ക് ദിശമാറ്റാൻ ശ്രമിച്ചതായും, എന്നാല്‍ വാഹനം നിമിഷനേരത്തില്‍ ഇടിക്കുകയായിരുന്നുവെന്നും നേരില്‍ കണ്ട ഒരാള്‍ പറഞ്ഞു.

രാത്രി 11.30 ഓടെയായിരുന്നു അപകടം. പൂർണ്ണമായും തകർന്ന കാർ പൊലീസും ഫയർ ഫോഴ്സും ചേർന്ന് വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. സംഭവ സ്ഥലത്ത് തന്നെ അനുജയും ഹാഷിമും മരണപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular