ഒറ്റപ്പാലം: പട്ടാപ്പകല്‍ വീട്ടമ്മയുടെ സ്വർണമാല കവർന് സംഭവത്തില്‍ റയില്‍വെ ജീവനക്കാരനടക്കം രണ്ടുപേർ അറസ്റ്റിലായി.
കയറംപാറ ആലിക്കല്‍ വീട്ടില്‍ അശോക് കുമാർ(40), മീറ്റ്‌ന എസ്.ആർ.കെ നഗർ ചമ്ബക്കര വീട്ടില്‍ പ്രശാന്ത്(40) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് പിടികൂടിയത്. വല്ലപ്പുഴ റെയില്‍വേ ഗേറ്റിലെ ഗേറ്റ് കീപ്പറാണ് പിടിയിലായ അശോക് കുമാർ. പ്രതികള്‍ രണ്ടുപേരും സ്‌കൂള്‍പഠന കാലം മുതലുള്ള സുഹൃത്തുക്കളാണ്.
മുളഞ്ഞൂർ മന്നത്ത് കാവ് പറമ്ബില്‍ ശേഖരന്റെ ഭാര്യ രമയുടെ രണ്ടേകാല്‍ പവൻ തൂക്കം വരുന്ന സ്വർണമാലയാണ് ബൈക്കിലെത്തിയ ഇവർ പിടിച്ചു പറിച്ചത്. ഏപ്രില്‍ 18 ന് ഉച്ചക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന വാഴ തോട്ടം നനക്കുന്നതിനായി രമ പോകുന്നതിനിടയില്‍ ബൈക്കിലെത്തിയ അശോക് കുമാറും പ്രശാന്തും വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തുകയായിരുന്നു.
തുടർന്ന് പിന്നിലിരുന്ന അശോക് കുമാർ മാല പിടിച്ചു പറിക്കുകയായിരുന്നു. രമ ഒറ്റപ്പാലം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി നിരീക്ഷണ ദൃശ്യങ്ങളും പ്രതികള്‍ ഉപയോഗിച്ച സ്‌കൂട്ടറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. സ്‌കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒറ്റപ്പാലം: പട്ടാപ്പകല്‍ വീട്ടമ്മയുടെ സ്വർണമാല കവർന് സംഭവത്തില്‍ റയില്‍വെ ജീവനക്കാരനടക്കം രണ്ടുപേർ അറസ്റ്റിലായി. കയറംപാറ ആലിക്കല്‍ വീട്ടില്‍ അശോക് കുമാർ(40), മീറ്റ്‌ന എസ്.ആർ.കെ നഗർ ചമ്ബക്കര വീട്ടില്‍ പ്രശാന്ത്(40) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് പിടികൂടിയത്. വല്ലപ്പുഴ റെയില്‍വേ ഗേറ്റിലെ ഗേറ്റ് കീപ്പറാണ്