Saturday, April 27, 2024
HomeKeralaജോ ജോസഫിനെതിരെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാം..; കാക്കനാട്ടെ ഹോട്ടല്‍ ഉടമയുടെ ഇടപെടലെന്ന് പൊലീസ്

ജോ ജോസഫിനെതിരെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാം..; കാക്കനാട്ടെ ഹോട്ടല്‍ ഉടമയുടെ ഇടപെടലെന്ന് പൊലീസ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിനെതിരെ പ്രചരിപ്പിച്ച വ്യാജ അശ്ലീല വീഡിയോ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ ആസൂത്രണവും ഗൂഢാലോചനയും ആണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ഇത്തരത്തിലുളള വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാം എന്ന ആശയം മുന്നോട്ടുവച്ചതിന് പിന്നില്‍ മണ്ഡലത്തിലെ ചിറ്റേത്തുകരയില്‍ ഹോട്ടല്‍ നടത്തുന്ന നസീറാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആണ്.

നസീറാണ് ജോ ജോസഫിനെതിരെ അശ്ലീല വ്യാജ വീഡിയോ നിര്‍മ്മിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകനും സുഹൃത്തുമായ നൗഫലിന് മാറിയത്. ഇയാള്‍ ഇപ്പോള്‍ പോലീസിന്റെ പിടിയിലാണ്. നൗഫലിനെ ലഭിച്ച ദൃശ്യങ്ങള്‍ സുഹൃത്തായ അബ്ദുള്‍ ലത്തീഫിന് അയച്ചു കൊടുക്കുകയായിരുന്നു. ഇതിനുവേണ്ടി പ്രതികള്‍ ഉപയോഗിച്ച വ്യാജ അക്കൗണ്ടുകളും പൊലീസ് പിടിച്ചെടുത്തു.

2020 – ല്‍ നിര്‍മ്മിച്ച ഗീത തോമസ് എന്ന വ്യാജ അക്കൗണ്ട് വഴിയാണ് ഇവര്‍ വീഡിയോ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിനുള്ള തെളിവുകളും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പിടിയിലായ നസീറിനെയും നൗഫലിനെയും ലത്തീഫിനെയും ഒരുമിച്ചു ചോദ്യം ചെയ്തതിന് പിന്നാലെ ആയിരുന്നു കേസിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തായത്. അതേസമയം, സംഭവത്തില്‍ ഇനിയും കൂടുതല്‍ അറസ്റ്റുകള്‍ രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular