തന്നെ ക്യാപ്റ്റന്‍ എന്ന് വിളിച്ചവരെ തിരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ ക്യാപ്റ്റനല്ല, പടയില്‍ ഒരു മുന്നണിപ്പോരാളി മാത്രമാണ്. ക്യാപ്റ്റന്‍ വിളിയില്‍ കോണ്‍ഗ്രസില്‍ ആര്‍ക്കും താല്‍പ്പര്യമില്ല. അതില്‍ ഒരു പരിഹാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേതൃമാറ്റത്തിനുശേഷം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേരിട്ട ആദ്യ തെരഞ്ഞെടുപ്പിലെ വൻ വിജയം കൊണ്ടുവന്ന കയ്യടികള്‍ക്കിടയിലാണ് വി.ഡി.സതീശന്‍റെ പ്രതികരണം.
പോരാളികളെല്ലാം ക്യാപ്ടന്മാരല്ലെന്നും കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
തൃ്ക്കാക്കരയില്‍ ബിജെപിയുടെ മാത്രമല്ല, സിപിഎമ്മിന്റെയും വോട്ട് യുഡിഎഫിന് ലഭിച്ചു. ട്വന്റി ട്വന്റിയുടെയും വോട്ട് ലഭിച്ചിട്ടുണ്ട്. 25,000 ലേറെ വോട്ടിന് ജയിക്കാന്‍ മാത്രം വോട്ട് ആ മണ്ഡലത്തില്‍ യുഡിഎഫിനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു