Saturday, May 4, 2024
HomeIndiaപ്രാര്‍ത്ഥനയ്ക്കിടെ ഗ്യാസ് സിലിണ്ടര്‍ എടുത്തുവയ്ക്കാന്‍ ഭാര്യയുടെ വിളി

പ്രാര്‍ത്ഥനയ്ക്കിടെ ഗ്യാസ് സിലിണ്ടര്‍ എടുത്തുവയ്ക്കാന്‍ ഭാര്യയുടെ വിളി

ഡെറാഡൂണ്‍ : പൂജയ്ക്കിടെ ശല്യപ്പെടുത്തിയ ഭാര്യയെയും മൂന്ന് കുട്ടികളെയും മാതാവിനെയും കഴുത്തറുത്ത് കൊന്ന് നാല്‍പ്പത്തിയേഴുകാരന്‍.

ഡെറാഡൂണില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള റാണിപോഖ്രിയിലാണ് ക്രൂരമായ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല്‍പ്പത്തിയേഴുകാരനായ യുപിയിലെ ബന്ദ സ്വദേശിയായ മഹേഷ് കുമാറാണ് ഭാര്യയേയും മൂന്ന് പെണ്‍മക്കളേയും മാതാവിനേയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് സംഭവം.

സംഭവത്തെക്കുറിച്ച്‌ പൊലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ഭാര്യ നീതു ദേവി, അമ്മ ബീതന്‍ ദേവി, പെണ്‍മക്കളായ അപര്‍ണ, സ്വര്‍ണ, അന്നപൂര്‍ണ എന്നിവരോടൊപ്പമാണ് മഹേഷ് കുമാര്‍ താമസിച്ചിരുന്നത്. സഹോദരന്‍ ഉമേഷിന്റെ വീട്ടിലാണ് പത്ത് വര്‍ഷമായി ഇവര്‍ താമസിച്ചിരുന്നത്. സ്‌പെയിനില്‍ ജോലി ചെയ്യുന്ന സഹോദരനായിരുന്നു കുടുംബത്തിന്റെ ചെലവിനായി പണം അയച്ചിരുന്നത്. മഹേഷ് പണിക്കൊന്നും പോകാതെ പ്രാര്‍ത്ഥനയും പൂജകളുമായി വീട്ടില്‍ തന്നെ തുടരുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ 6.45 നും 7.15 നും ഇടയില്‍ മഹേഷ് പൂജയില്‍ ഏര്‍പ്പെട്ടിരിക്കവേ അടുക്കളയില്‍ നിന്നും ഭാര്യ തീര്‍ന്ന ഗ്യാസ് സിലിണ്ടര്‍ മാറ്റി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പഭാതഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് ഗ്യാസ് തീര്‍ന്നത്. എന്നാല്‍ പൂജയില്‍ വിഘ്നം നേരിട്ടതില്‍ പ്രകോപിതനായ മഹേഷ് അടുക്കളയില്‍ ചെന്ന് കത്തിയെടുത്ത് അഞ്ച് പേരെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular