ന്യു യോര്‍ക്ക്: റിപ്പബ്ലിക്കന്‍ പ്രതീക്ഷകള്‍ തകര്‍ത്തു കൊണ്ട് ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ ഡമോക്രാറ്റിക് പാര്‍ട്ടി ആധിപത്യം നിലനിര്‍ത്തി. ഗവര്‍ണര്‍ കാത്തി ഹോക്കല്‍ വന്‍ഭുരിപക്ഷത്തോടെ വിജയിച്ചു.
എന്നാൽ സെൽഡിൻ തോൽവി അംഗീകരിക്കാൻ വിസമ്മതിച്ചു
ആകെയുള്ള 14,296 ബൂത്തുകളില്‍ 6308 എണ്ണം എണ്ണിയപ്പോള്‍ തന്നെ ഹോക്കലിനു 1,148,151 വോട്ടുണ്ട്. 56.74 ശതമാനം. എതിര്‍ത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ലീ സെല്‍ഡിനു 665,865 വോട്ട്. 32.91 ശതമാനം.
അറ്റോര്‍ണി ജനറലായി ലെറ്റിഷ്യ ജയിംസും വിജയിച്ചു .
ഇടതുപക്ഷ നിലപാടുള്ള കോണ്‍ഗ്രസംഗം അലക്‌സാസാണ്ട്രിയ ഓക്കേഷ്യ കോര്‍ട്ടസ് (എ.ഒ.സി) വീണ്ടും വിജയിചു. എന്നാല്‍ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നികോള്‍ മാലിയോടാകിസ് വീണ്ടും വിജയിചു.
സ്റ്റേറ്റ് അസംബ്ലിയിലേക്കു ക്വീന്‍സില്‍ നിന്നു ഇന്ത്യന്‍ വംശജരായ ജന്നിഫര്‍ രാജ്കുമാർ , സൊഹ്രാന്‍ മാംദാനി എന്നിവര്‍ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു.
ഹഡ്‌സണ്‍ വാലി ഉള്‍പ്പെടുന്ന ന പതിനേഴാം ഡിസ്ട്രിക്റ്റില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സോണ്‍ പാട്രിക് മലോണി പരാജയപ്പെട്ടു . റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് ലോലർ ഇവിടെ വിജയിച്ചു