ടെക്സസിലെ മക്കിനിയിൽ അച്ഛന്റെ കുത്തേറ്റു മരിച്ച 9 വയസുള്ള ഇന്ത്യൻ വംശജനു സമൂഹത്തിലെ അംഗങ്ങൾ നഗരത്തിൽ മെഴുകുതിരികൾ കത്തിച്ചു ബാഷ്പാഞ്ജലി അർപ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് നിരവധി കുത്തുകളേറ്റു കുട്ടി മരിച്ചത്.
പിതാവ് സുബ്രമണ്യൻ പൊന്നഴകനെ (39)
കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പൊന്നഴകനു ജാമ്യം കിട്ടാൻ $1 മില്യൺ വേണം.
ഹ്യുജസ് എലിമെന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത സുരോമ സിൻഹ ഡാളസിലെ ഡബ്ലിയു എഫ് എ എ ടെലിവിഷനോട് പറഞ്ഞു: “ഒൻപതു വയസുള്ള കുട്ടി ഇങ്ങനെയൊരു ദുരന്തം അർഹിക്കാൻ എന്തു തെറ്റാണു ചെയ്തത്.”
വിജയ് രംഗനാഥൻ ചാനലിനോട് പറഞ്ഞു: “കുട്ടിയുടെ അച്ഛൻ പറയുന്നത്….വൈകാരികമായി എന്തോ താളപ്പിഴ സംഭവിച്ചു എന്നാണ്.”
പൂക്കളും കളിപ്പാവകളും കുറിപ്പുകളുമായി എത്തിയവർ നൽകിയ സന്ദേശം സഹായം നൽകാൻ ഒരുക്കമാണ് എന്നതാണ്. മനുഷ്യത്വം ഇപ്പോഴും ജീവിക്കുന്നുവെന്ന്.
അയൽവാസി വിളിച്ചപ്പോൾ എത്തിയ പൊലീസ് പൊന്നഴകന്റെ വീട്ടിൽ ബലം പ്രയോഗിച്ചാണ് കയറിയത്. അപ്പോൾ കണ്ട കാഴ്ച അയാൾ സ്വയം കത്തിക്കു കുത്തുന്നതാണ്. പൊന്നഴകനെ അവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുത്തേറ്റു ഗരാജിൽ കിടന്ന കുട്ടി മരിച്ചു കഴിഞ്ഞിരുന്നു.
Vigil held in McKinney, Texas, for boy stabbed by father