Saturday, May 4, 2024
HomeIndiaപോളിങ് പുരോഗമിക്കുന്നു: നാഗാലാന്‍ഡില്‍ 57.5%, മേഘാലയയില്‍ 44.73 ശതമാനം

പോളിങ് പുരോഗമിക്കുന്നു: നാഗാലാന്‍ഡില്‍ 57.5%, മേഘാലയയില്‍ 44.73 ശതമാനം

ന്യൂഡല്‍ഹി : നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഉച്ച ഒരുമണിവരെ മേഘാലയില്‍ 44.73 ശതമാനവും നാഗാലാന്‍ഡില്‍ 57.5 ശതമാനവും പേര്‍ വോട്ടുചെയ്തു.

60 മണ്ഡലങ്ങള്‍ വീതമുള്ള ഇരു സംസ്ഥാനങ്ങളിലെയും 59 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാഗാലാന്‍ഡില്‍ അക്ലോട്ടോ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പിന്മാറ്റത്തോടെയാണ് 59 സീറ്റില്‍ മത്സരം ഒതുങ്ങിയത്. മേഘാലയില്‍ ഒരു സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്നാണ് ഒരു മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റി വെച്ചത്.

നാഗാലാന്‍ഡ് ലാന്‍ഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ കൊഹിമയില്‍ വോട്ട് രേഖപ്പെടുത്തി. അഞ്ചാം തവണയും ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.183 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. 13 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്.

മേഘാലയ മുഖ്യമന്ത്രി കൊന്‍റാഡ് സാങ്മയും കുടുംബവും സൗത്ത് ടുറയില്‍ വോട്ട് ചെയ്തു. ഇത്തവണയും വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 369 സ്ഥാനാര്‍ഥികളാണ് മേഘാലയയില്‍ മത്സരിക്കുന്നത്. 21.6 ലക്ഷം വോട്ടര്‍മാരുണ്ട്.

ആസാം, അരുണാചല്‍ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ മേഘാലയയില്‍ ഒറ്റയ്ക്ക് ഭരണം പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. നാഗാലാന്‍ഡില്‍ കഴിഞ്ഞ ഒരു വര്‍ഷമായി പ്രതിപക്ഷം ഇല്ലാതെ ആണ് ബിജെപി കൂടി ഭാഗമായ മുന്നണി ഭരിക്കുന്നത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും മല്‍സര രംഗത്തുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular