Monday, May 6, 2024
HomeIndiaബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ ഓടിയവരാണ് ബി.ജെ.പി; ഏക്നാഥ് ഷിന്‍ഡെയുടെ അയോധ്യ സന്ദര്‍ശനം സ്പോണ്‍സേഡ് പരിപാടി -സഞ്ജയ്...

ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ ഓടിയവരാണ് ബി.ജെ.പി; ഏക്നാഥ് ഷിന്‍ഡെയുടെ അയോധ്യ സന്ദര്‍ശനം സ്പോണ്‍സേഡ് പരിപാടി -സഞ്ജയ് റാവുത്ത്

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ അയോധ്യ സന്ദര്‍ശനത്തിന് എതിരെ ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ബി.ജെ.പി നേതാക്കള്‍ ഓടി രക്ഷപ്പെട്ടതാണ്. അവരുടെ കൈപിടിച്ചാണ് ഷിന്‍ഡെ വിഭാഗം അയോധ്യയിലേക്ക് പോയിരിക്കുന്നതെന്നും റാവുത്ത് ആരോപിച്ചു.

യഥാര്‍ഥ ശിവസേനയെ കോപ്പിയടിക്കുകയാണ് അവര്‍. അയോധ്യയിലെ ഷിന്‍ഡെയുടെ സന്ദര്‍ശനം ബി.ജെ.പിയാണ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ആരാണ് യഥാര്‍ഥ ശിവസേനയെന്നും ആരാണ് ഡൂപ്ലിക്കേറ്റ് എന്നും ജനങ്ങള്‍ക്കറിയാമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.

അടുത്തിടെയുണ്ടായ മഴക്കെടുതിയില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ വലിയ ദുരിതം അനുഭവിക്കുകയാണ്. അവരുടെ പ്രശ്നങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെയാണ് മുഖ്യമന്ത്രി അയോധ്യയിലേക്ക് പോയത്. ശ്രീരാമന്‍ അവരെ അനുഗ്രഹിക്കുമോയെന്നും റാവുത്ത് ചോദിച്ചു.

ഞങ്ങളും രാമനില്‍ വിശ്വസിക്കുന്നവരാണ്. ഒരുപാട് തവണ അയോധ്യയില്‍ പോയിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ക്കൊപ്പം ബി.ജെ.പി നേതാക്കളുണ്ടായിരുന്നില്ല. ഇന്ന് അവിശ്വാസികളായ ഒരു കൂട്ടത്തിന്റെ കൈപിടിച്ചാണ് അവര്‍ അയോധ്യയിലേക്ക് പോയിരിക്കുന്നത്. രാമന്‍ അവരെ അനുഗ്രഹിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങള്‍ക്ക് രാമനില്‍ അതിയായ വിശ്വാസമുണ്ടെങ്കില്‍ ആദ്യം പോകേണ്ടത് അയോധ്യയിലേക്കാണ്. അല്ലാതെ സൂററ്റിലേക്കോ ഗുവാഹത്തിയിലേക്കോ അല്ല. അവരുടെ സന്ദര്‍ശനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ബി.ജെ.പിയാണ്-റാവുത്ത് ആരോപിച്ചു.

രാമക്ഷേത്രത്തില്‍ തീര്‍ഥാടനം നടത്തുന്നതിന്റെ ഭാഗമായാണ് ഷിന്‍ഡെയും എം.പിമാരും എം.എല്‍.എമാരും അയോധ്യയിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular