Sunday, May 5, 2024
HomeKerala'മാപ്രകള്‍ക്ക് വല്ലതും അറിയാമോ?' അരിക്കൊമ്ബനെ കൊണ്ടുപോയ തകര്‍പ്പന്‍ പാത ചര്‍ച്ചയാകുമ്ബോള്‍

‘മാപ്രകള്‍ക്ക് വല്ലതും അറിയാമോ?’ അരിക്കൊമ്ബനെ കൊണ്ടുപോയ തകര്‍പ്പന്‍ പാത ചര്‍ച്ചയാകുമ്ബോള്‍

ടുക്കിയിലെ കുറെ പഞ്ചായത്തുകളിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടാന അരിക്കൊമ്ബനെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി എല്ലായിടത്തും.

മയക്കുവെടിയേറ്റ് ചിന്നക്കനാല്‍ വിട്ട് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്ബന്‍റെ യാത്രയെ ചുറ്റിപ്പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

അരിക്കൊമ്ബന്‍റെ പെരിയാര്‍ വനത്തിലേക്കുള്ള യാത്ര തത്സമയം ടെലിവിഷനിലും ഓണ്‍ലൈനിലും കണ്ട ചിലരെങ്കിലും വനംവകുപ്പിന്‍റെ വാഹനങ്ങള്‍ ചീറിപാഞ്ഞു പോയ പാതയുടെ ദൃശ്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഹെയര്‍ പിന്‍വളവുകളും കുത്തിറക്കങ്ങളുമുള്ള റോഡ് സംസ്ഥാനത്തെ പ്രധാനപ്പെട്ട പാതയാണ്. ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെ റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് സംസ്ഥാന സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനും മന്ത്രി മുഹമ്മദ് റിയാസിനും അഭിനന്ദനവുമായി സൈബര്‍ സഖാക്കള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള പ്രമുഖരും ഇക്കൂട്ടത്തിലുണ്ട്.

ഏറെ താമസിയാതെ ‘അരിക്കൊമ്ബനെ കൊണ്ടുപോയ റോഡിന് ഫുള്‍മാര്‍ക്ക്’ കൊടുക്കുന്നവര്‍ക്ക് എതിരായി കുറച്ച്‌ സംഘപരിവാര്‍ പ്രവര്‍ത്തകരും എത്തി. കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞായിരുന്നു ആ വരവ്.

വാസ്തവം എന്ത്?

ദേശീയ പാത 85 എന്ന് അറിയപ്പെടുന്ന കൊച്ചി-ധനുഷ്കോടി ദേശീയ പാതയുടെ നിര്‍മ്മാണം നടത്തിയത് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ദേശീയ പാത അതോറിറ്റിയാണ്. 440 കിലോമീറ്റര്‍ നീളമുളള കൊച്ചി – മൂന്നാര്‍ -ധനുഷ്കോടി ദേശീയപാത 85 ലെ മൂന്നാര്‍ – ബോഡിമെട്ട് 41.78 കിലോമീറ്റര്‍ പാത നവീകരിക്കുന്നതിനായി 382 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. മാത്രമല്ല ഇടുക്കി ലോക്സഭ എംപി ഡീന്‍ കുര്യാക്കോസ് ലോക്സഭാ അംഗമായിരിക്കെയാണ് റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായതും.

കൊച്ചി – ധനുഷ്കോടി ദേശീയ പാതയില്‍ ചീയപ്പാറ ഉള്‍പ്പടെ തകര്‍ന്ന പ്രദേശങ്ങളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി 74 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതായി 2022ല്‍ ഡീന്‍ കുര്യാക്കോസ് എംപി വ്യക്തമാക്കിയിരുന്നു. മൂന്നാറിനും മുവാറ്റുപുഴ കക്കടാശ്ശേരിക്കുമിടയിലാണ് മെയിന്റനന്‍സ് പ്രവര്‍ത്തികള്‍ നടത്തപ്പെടുന്നത്. നിലവില്‍ NH 85 ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പണമനുവദിച്ചിരിക്കുന്നതെന്നും എംപി അന്ന് പറഞ്ഞു.

കൊച്ചി-ധനുഷ്കോടി ദേശീയപാത ( NH85) മൂന്നാര്‍ വഴി പൂപ്പാറയില്‍ ചെന്ന് കേരള-തമിഴ്നാട് അതിര്‍ത്തിയായ ബോഡിമെട്ടിലേക്കാണ് പോകുന്നത്.അവിടെനിന്നും തമിഴ്നാട്ടിലേക്ക്.

മൂന്നാര്‍-പൂപ്പാറ ദൂരം 30Km

മൂന്നാര്‍-കുമളി സംസ്ഥാനപാത (SH19) ഘടക പാത ആയ NH85 ല്‍ നിന്നും പൂപ്പാറയില്‍ വെച്ച്‌ പിരിഞ്ഞ് കുമളിക്ക് പോകുന്നു.

പൂപ്പാറ-കുമളി ദൂരം 70Km

നിലവില്‍ NH85-ല്‍ മെച്ചപ്പെടുത്തല്‍ നടന്നിട്ടുള്ളത് മൂന്നാര്‍-പൂപ്പാറ-ബോഡിമെട്ട് പരിധിയില്‍ ആണ് (41Km). മൂന്നാര്‍ – ബോഡിമെട്ട് റോഡിന്റെ ഫണ്ട് MoRTH ല്‍ നിന്നും സംസ്ഥാനം പദ്ധതി കേന്ദ്രത്തില്‍ സമര്‍പ്പിച്ച്‌ നേടി. നിര്‍മ്മാണം നടത്തിയത് കേരള PWD.

അരിക്കൊമ്ബനെ ട്രാന്‍സ്‌പോര്‍ട് ചെയ്തത് ചിന്നക്കനാലില്‍ നിന്ന് കുമളിയിലേക്കാണ്.അതായത് സിമന്‍്റ് പാലം മുതല്‍ സീനിയറോട വരെ ദൂരം ഇങ്ങനെ.

ചിന്നക്കനാല്‍ – പൂപ്പാറ NH85 30Km കിലോമീറ്റര്‍
പൂപ്പാറ – കുമളി (SH19) 70Km കിലോമീറ്റര്‍.

എന്ന് വെച്ചാല്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും നന്ദി പറയാം. മറ്റൊര്‍ത്ഥത്തില്‍ സഖാക്കള്‍ക്കും സംഘ അനുയായികള്‍ക്കും ഒരു പോലെ അഭിമാനിക്കാം. ഒപ്പം എം പിയുടെ പേരില്‍ കോണ്‍ഗ്രസിനും. ഇതില്‍ ഒന്നും പെടാത്തവര്‍ക്ക് ചൈനീസ് നേതാവ് ഡെങ് സിയവോ പിങ് പറഞ്ഞ പോലെ ‘പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി’ എന്നും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular