കുവൈത്ത് സിറ്റി: സൗത്ത് ഏഷ്യൻ ഫുട്ബാള്‍ ഫെഡറേഷൻ (സാഫ്) കപ്പില്‍ അവസാന ഗ്രൂപ് മത്സരത്തിലും ആവേശ പ്രകടനവുമായി കുവൈത്ത്.
ശക്തരായ ഇന്ത്യയെ 1-1 എന്ന നിലയില്‍ തളച്ച് തോല്‍വി അറിയാതെ കുവൈത്ത് സെമി ഫൈനലിന് യോഗ്യത നേടി. ആദ്യപകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ ഇന്ത്യക്കെതിരെ അവസാന മിനിറ്റില്‍ തിരിച്ചടിച്ച് കുവൈത്ത് സമനില പിടിച്ചെടുക്കുകയായിരുന്നു.
ഇന്ത്യയിലെ ബംഗളൂരുവില്‍ നടക്കുന്ന ചാമ്ബ്യൻഷിപ്പില്‍ ഇതുവരെ മികവാര്‍ന്ന പ്രകടനമാണ് ടീം കാഴ്ചവെച്ചത്. ഗ്രൂപ് എ യിലെ ഉദ്ഘാടന മത്സരത്തില്‍ കുവൈത്ത് ടീം നേപ്പാളിനെ 3-1ന് പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ പാകിസ്താനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് മുക്കിയത്.
തുടര്‍ച്ചയായ രണ്ടു ജയത്തോടെ നാലു ടീമുകളുള്ള ഗ്രൂപ്പ് എ യില്‍ നിന്ന് കുവൈത്ത് നേരത്തേ സെമിഫൈനല്‍ യോഗ്യത നേടിയിരുന്നു. ശക്തരായ ഇന്ത്യക്കെതിരായ സമനില സെമിഫൈനലില്‍ കുവൈത്തിന്റെ ആത്മവിശ്വാസം കൂട്ടും.
ഗ്രൂപ് ബിയില്‍ നിന്ന് സെമി യോഗ്യത നേടിയ ലബനാൻ, മാലദ്വീപ് ടീമുകളില്‍ ഒന്നിനെയാകും കുവൈത്തിന് നേരിടേണ്ടിവരുക. ആദ്യമായാണ് സാഫ് കപ്പില്‍ കുവൈത്ത് പങ്കാളികളാകുന്നത്. ഗ്രൂപ് എ യില്‍ നിന്ന് ഇന്ത്യ, കുവൈത്ത് ഗ്രൂപ് ബിയില്‍ നിന്ന് ലബനാൻ, മാലദ്വീപ് എന്നീ രാജ്യങ്ങള്‍ സെമിഫൈനല്‍ യോഗ്യത നേടി. ജൂലൈ ഒന്നിന് സെമിഫൈനലും, നാലിന് ഫൈനലും നടക്കും.