ജയ്പൂര്‍: പാമ്ബുകടിയേറ്റ് ഒരു തവണ രക്ഷപ്പെട്ടയാള്‍ അഞ്ചാം ദിവസം പാമ്ബുകടിയേറ്റ് മരിച്ചു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം.
44 കാരനായ ജസബ് ഖാൻ ആണ് മരിച്ചത്. പാമ്ബ് കടിയേറ്റ് ജസബിനെ ജൂണ്‍ 20ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയ്‌ക്ക് ശേഷം വീട്ടിലെത്തിയ ജസബിനെ ജൂണ്‍ 26ന് വീണ്ടും പാമ്ബു കടിയേറ്റു. ജോധ്പൂരിലെ ആശുപത്രിയില്‍ ചികിത്സയ്‌ക്കിരിക്കെയാണ് മരണം സംഭവിച്ചത്.
ആദ്യ തവണ കണങ്കാലിനാണ് കടയേറ്റത്. ചികിത്സയ്‌ക്ക് ശേഷം ആശുപത്രിയില്‍ നിന്നും ജൂണ്‍ 25ന് മടങ്ങി വന്ന ജസബിനെ അടുത്ത ദിവസം അടുത്ത കാലില്‍ വീണ്ടും പാമ്ബ് കടയേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ അസ്വഭാവികതയുള്ളതിനാല്‍ ജസബിന്റെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജസ്ഥാനിലെ മരുഭൂമി പ്രദേശത്ത് കണ്ടുവരുന്ന വിഷപ്പാമ്ബാണ് ജസബിനെ രണ്ട് തവണയും കടിച്ചത്.
ആദ്യ തവണയുണ്ടായ പാമ്ബുകടിയില്‍ നിന്നും രക്ഷപ്പെട്ട് സുഖം പ്രാപിച്ചു വരുന്നതിനിടെയാണ് രണ്ടാം തവണയും പാമ്ബ് കടിയേറ്റത്. അതുകൊണ്ടാണ് വിഷം അതിജീവിക്കാൻ സാധിക്കാതിരുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അഞ്ച് മക്കളും ഭാര്യയും അമ്മയും അടങ്ങുന്നതാണ് ജസബിന്റെ കുടുംബം.