കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള സംവിധായകൻ സിദ്ധിഖിന്റെ നില ഗുരുതരമായി തന്നെ തുടരുന്നു.
മേജര്‍ രവി അടക്കമുള്ള സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ കാണാനായി ആശുപത്രിയിലെത്തിയിരുന്നു.
എഗ്മ സംവിധാനത്തിന്റെ സപ്പോര്‍ട്ടിലാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിര്‍ത്തുന്നത്. ന്യൂമോണിയയും കരള്‍ രോഗവും കാരണം ജൂലായ് പത്തിനാണ് സിദ്ധിഖിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സയില്‍ തുടരുന്നതിനിടെ ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. റിവ്യൂ മീറ്റിംഗിന് ശേഷം ആരോഗ്യവിവരം അറിയിക്കാമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മെഡിക്കല്‍ ബോര്‍ഡ് ഉടൻ യോഗം ചേര്‍ന്നേക്കും.