റിയാദ്: കഴിഞ്ഞ ദിവസം നാട്ടില്‍ നിര്യാതനായ മുൻ തനിമ റിയാദ് പ്രസിഡൻറ് സലാഹുദ്ദീൻ കടന്നമണ്ണയുടെ അനുസ്മരണ സമ്മേളനവും പ്രാര്‍ഥനയും നടത്തി.
ബത്ഹ അപ്പോളോ ഡിമോറോ ഹോട്ടലില്‍ തനിമ സെൻട്രല്‍ പ്രോവിൻസ് പ്രസിഡൻറ് താജുദ്ദീൻ ഓമശ്ശേരി പ്രാര്‍ഥനക്കും അനുസ്മരണ പരിപാടിക്കും നേതൃത്വം നല്‍കി. സൗമ്യതയുടെയും ലാളിത്യത്തിന്റെയും പര്യായമായ സലാഹുദ്ദീൻ ആസൂത്രണ മികവും നേതൃപാടവവും ഒത്തിണങ്ങിയ നേതാവായിരുന്നുവെന്ന് പറഞ്ഞു.
നെറ്റിയില്‍ വിയര്‍പ്പുകണങ്ങളോടെ ദൈവത്തെ കണ്ടുമുട്ടുമെന്ന പ്രവാചക വചനത്തെ ഓര്‍മിപ്പിക്കുന്ന പരിശ്രമശാലിയും സാത്വികനുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ആഗാധമായ അറിവുള്ള പണ്ഡിതനെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്ന് തനിമ നോര്‍ത്ത് സോണല്‍ പ്രസിഡൻറ് സിദ്ദീഖ് ബിൻ ജമാല്‍ പറഞ്ഞു. മികച്ചൊരു അധ്യാപകനും നേതാവുമായിരുന്നു അദ്ദേഹമെന്ന് സൗത്ത് സോണല്‍ പ്രസിഡൻറ് തൗഫീഖുറഹ്മാൻ അനുസ്മരിച്ചു. സങ്കീര്‍ണമായ വിഷയങ്ങള്‍ നിര്‍ധാരണം ചെയ്യുന്നതിനും സംശയനിവാരണത്തിനും അവലംബിക്കാൻ പറ്റിയ അറിവുകളുടെ ഉടമയായിരുന്നു പരേതനെന്ന് റഹ്മത്ത് തിരുത്തിയാട് പറഞ്ഞു. സമര്‍പ്പണവും സാധാരണ ജനങ്ങളുമായി അടുത്ത ബന്ധമുള്ള വ്യക്തിത്വമായിരുന്നുവെന്ന് സലീം മാഹി ഓര്‍മിച്ചു.
ഒരു മാതൃക വ്യക്തിത്വവും പഠനത്തിലും തന്നോടൊപ്പമുള്ളവരോടുള്ള കരുതലിലും ഒപ്പം കാര്‍ഷികവൃത്തിയെ സ്നേഹിക്കുകയും ചെയ്ത ഒരാളായിരുന്നുവെന്ന് നാട്ടുകാരനായ ഉണ്ണീൻ കുട്ടി പറഞ്ഞു. മുജീബുറഹ്മാൻ കക്കോടി, അഷ്‌റഫ് കൊടിഞ്ഞി, അബ്ദുറഹ്മാൻ ഒലയാൻ, നാസിറുദ്ദീൻ, ഹുസൈൻ എടപ്പാള്‍, ജമീല്‍ മുസ്തഫ, അഷ്‌റഫ് പൂളമണ്ണ എന്നിവര്‍ സംസാരിച്ചു. നാട്ടുകാരും സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും തനിമ പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു. തൗഫീഖുറഹ്മാൻ ഖിറാഅത്തും അബ്ദുല്ലത്തീഫ് ഓമശ്ശേരി സമാപന പ്രഭാഷണവും നടത്തി.