ജക്കാര്‍ത്ത: കാല്‍പ്പന്ത് കളിയില്‍ ബ്രസീലിന്‍റെ സീനിയര്‍ ടീമിനു പിന്നാലെ ജൂണിയര്‍ ടീമിനും അര്‍ജന്‍റീനയോട് തോല്‍വി.
ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബുധനാഴ്ചയാണ് സീനിയര്‍ ടീം അര്‍ജന്‍റീനയോടു തോല്‍ക്കുന്നത്. ഈ പരാജയത്തിന്‍റെ വേദന തീരും മുന്പ് ജൂണിയര്‍ ടീമിനു കനത്ത തോല്‍വി നേരിട്ടു.
ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്‍റീന സെമി ഫൈനലില്‍ പ്രവേശിച്ചു. ക്ലോഡിയോ എച്ചെവെറിയുടെ ഹാട്രിക്ക് (28′, 58′,71′) ആണ് അര്‍ജന്‍റീനയ്ക്ക് 3-0ന്‍റെ മിന്നും ജയമൊരുക്കിയത്.
മറ്റൊരു ക്വാര്‍ട്ടറില്‍ ജര്‍മനി 1-0ന് സ്പെയിനിനെ തോല്‍പ്പിച്ചു സെമിയിലെത്തി. 64-ാം മിനിറ്റില്‍ പാരിസ് ബ്രുണ്ണര്‍ പെനാല്‍റ്റി വലയിലാക്കിയാണ് ജയം നേടിയത്. കളിയുടെ സര്‍വമേഖലകളിലും സ്പെയിനിനായിരുന്നു ആധിപത്യം. എന്നാല്‍, 62-ാം മിനിറ്റില്‍ ഹെക്ടര്‍ ഫോര്‍ട്ട് വരുത്തിയ ഫൗളാണ് പെനാല്‍റ്റിക്ക് വഴിയൊരുക്കിയത്.