മധ്യജപ്പാനിലെ ഭൂകന്പത്തില്‍ മരിച്ചവരുടെ എണ്ണം 92 ആയി ഉയര്‍ന്നു. 242 പേരെ ഇനിയും കണ്ടെത്താനുണ്ട്.
സുസു, വാജിമ നഗരങ്ങളില്‍ തകര്‍ന്ന ഭവനങ്ങളുടെയും മറ്റ് കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങളില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമാണു തിങ്കളാഴ്ചയുണ്ടായത്. പതിനായിരങ്ങള്‍ക്കു വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. റോഡുകള്‍ തകര്‍ന്നതിനാല്‍ വലിയ യന്ത്രങ്ങള്‍ എത്തിച്ചു തെരച്ചില്‍ നടത്താൻ സാധിക്കുന്നില്ല.
സമയം കടന്നുപോകുന്തോറും കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കാനാകുമോ എന്നതില്‍ ആശങ്ക ഉയരുന്നു. ജാപ്പനീസ് സേനയിലെ 4600 അംഗങ്ങള്‍ തെരച്ചിലിനു സഹായം നല്കുന്നുണ്ട്.