കഴിഞ്ഞ ദിവസം രാത്രി എട്ടര മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. നാലുപേർ ഉള്‍പ്പെടുന്ന സംഘം പനമരത്തെ ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റ്ലെറ്റില്‍ എത്തി. ഇവർ ആവശ്യപ്പെട്ട മദ്യം എടുത്തുനല്‍കാൻ വൈകിയെന്ന് ആരോപിച്ച് ജീവനക്കാരുമായി വാക്കുതർക്കമായി.
അതിനിടെയാണ് ജീവനക്കാരെ ഭീഷണിപ്പെടുത്തി ഇവർ നാല് കുപ്പി മദ്യം റാക്കില്‍നിന്ന് എടുത്തത്. മദ്യവുമായി നാല്‍വർ സംഘം കടന്നുകളഞ്ഞു. ഇതിന് പിന്നാലെ ജീവനക്കാർ പനമരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സി.സി.ടി.വി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പനമരം ഇൻസ്പെക്‌ടർ വി. സിജിത്തും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.