അതിരപ്പിള്ളി: മലക്കപ്പാറയില്‍നിന്നും അതിരപ്പിള്ളിയിലേക്ക് ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന വിനോദസഞ്ചാരികളായ ദമ്ബതികളെ കാട്ടാന ആക്രമിച്ചു.
കോയമ്ബത്തൂർ കണ്ണിമാർനഗർ പൊന്നുച്ചാമി സുരേഷ് (45), ഭാര്യ സെല്‍വി (40) എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്.
ഇന്നലെ 3.30നായിരുന്നു സംഭവം. ഷോളയാർ വ്യൂ പോയിന്‍റില്‍ തോട്ടക്കാട്ടുകര വളവില്‍ ആനയെ കണ്ടപ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് സുരേഷും സെല്‍വിയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സെല്‍വി വീണു.
പിറകിലൂടെ വന്ന ആന തുമ്ബിക്കൈയ്ക്ക് സെല്‍വിയെ തട്ടുകയും ചെയ്തു. ഇതുവഴി ട്രാവലറില്‍ വന്ന വിനോദസഞ്ചാരികള്‍ ബഹളംവച്ചതോടെ ആന ഓടിപ്പോവുകയായിരുന്നു.
സെല്‍വിയെ വെറ്റിലപ്പാറ കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമികചികിത്സ നല്‍കി. ഈ പ്രദേശത്ത് കാട്ടാനകള്‍ വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം സ്തംഭിപ്പിക്കുന്നതു പതിവായിട്ടുണ്ട്.