ന്യൂഡല്‍ഹി ; അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ സ്മരണയ്‌ക്കായി ലോകമാകെ രാമായണ ഉത്സവം സംഘടിപ്പിക്കുമെന്ന് ബിജെപി .
500 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ രാജ്യത്തിന് അഭിമാനമായി ഉയർന്ന അയോദ്ധ്യ രാമക്ഷേത്രത്തെ പറ്റി ലോക്സഭാ പ്രകടന പത്രികയില്‍ വ്യക്തമായി പറയുന്നുണ്ട് .
‘മോദിയുടെ ഗ്യാരന്റി 2024’ എന്ന പേരിലുള്ള പ്രകടനപത്രിക രാജ്യത്തിന്റെ സർവതോന്മുഖമായ വികസനത്തിന് ഊന്നല്‍ നല്‍കുന്നതാണ്. രാം ലല്ല ജന്മദേശത്തേക്ക് വന്നതിന്റെ സ്മരണയ്‌ക്കായി ലോകമെമ്ബാടും ആവേശത്തോടെ രാമായണ ഉത്സവം ആഘോഷിക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു .
വൈവിധ്യങ്ങള്‍ നിറഞ്ഞ നമ്മുടെ സമ്ബന്നമായ പൈതൃകവും സംസ്കാരവും ഞങ്ങള്‍ നെഞ്ചേറ്റുന്നു. അയോദ്ധ്യയിലെ മഹത്തായ രാമക്ഷേത്രം നമ്മുടെ സമൂഹത്തിന് ഒരു പുതിയ ഊർജ്ജം നല്‍കി. നമ്മുടെ സാംസ്കാരികവും മതപരവുമായ പൈതൃകം രാജ്യത്തുടനീളം വീണ്ടും സജീവമാകുന്നു. ഇന്നത്തെ യുവതലമുറ നമ്മുടെ പൈതൃകത്തിലും സംസ്‌കാരത്തിലും താല്‍പ്പര്യം പ്രകടിപ്പിക്കുകയും അത് സ്വീകരിക്കുകയും ചെയ്യുന്നു.
രാമായണം ലോകമെമ്ബാടും, പ്രത്യേകിച്ച് തെക്ക്-കിഴക്കൻ ഏഷ്യയില്‍ ബഹുമാനിക്കപ്പെടുന്നു. എല്ലാ രാജ്യങ്ങളിലും ശ്രീരാമന്റെ മൂർത്തവും അദൃശ്യവുമായ പാരമ്ബര്യം പ്രോത്സാഹിപ്പിക്കുന്നതിന് രാമായണോത്സവം നടത്തും.
ലോകമെമ്ബാടുമുള്ള കോടിക്കണക്കിന് ഭക്തർ ശ്രീരാംലാലയെ ദർശിക്കുന്നതിനായി അയോദ്ധ്യയിലേക്ക് വരുന്നത് . അയോദ്ധ്യാ നഗരത്തിന്റെ സമഗ്രവികസനത്തിനായി സംസ്ഥാന സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും . മുതിർന്ന പൗരന്മാർക്ക് രാജ്യത്തുടനീളം തീർത്ഥാടനം നടത്തുന്നതിന് സൗകര്യങ്ങള്‍ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കും,” ബിജെപി പ്രകടനപത്രികയില്‍ പറയുന്നു .