Sunday, May 5, 2024
HomeEuropeപാര്‍ലമെന്റില്‍ റുവാണ്ട ബില്‍ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച്‌ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്

പാര്‍ലമെന്റില്‍ റുവാണ്ട ബില്‍ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച്‌ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്

ണ്ടൻ: യുകെയിലെ ജനപ്രതിനിധികളും പ്രഭുക്കന്മാരും തമ്മിലുള്ള ഒരു രാത്രിയിലെ പോരിന് ശേഷം ഋഷി സുനകിന്റെ റുവാണ്ടൻ ബില്‍ നിയമമാകുന്നു.

ഏറെ വിവാദം സൃഷ്ടിച്ച ഋഷി സുനകിന്റെ സേഫ്റ്റി ഓഫ് റുവാണ്ട (അസൈലം ആൻഡ് ഇമിഗ്രേഷൻ) ബില്ലില്‍ പ്രഭു സംഭാംഗങ്ങള്‍ കൊണ്ടുവന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച്ച രാത്രി, ജന പ്രതിനിധികളും പ്രഭുസഭാംഗങ്ങളും തമ്മില്‍ നീണ്ട തർക്കമായിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട സഭയുടെ അപ്രമാദിത്വം അംഗീകരിക്കേണ്ട സമയമായിരിക്കുന്നു എന്ന ലോർഡ് ആൻഡേഴ്സന്റെ പ്രസ്താവനയോടെ പ്രഭുസഭാംഗങ്ങള്‍, ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. അനധികൃത അഭയാർത്ഥികളെ അയയ്ക്കുന്നതിന് മുൻപായി റുവാണ്ട സുരക്ഷിതമാണെന്ന് ഒരു സ്വതന്ത്ര നിരീക്ഷണ കമ്മിറ്റി ഉറപ്പാക്കണമെന്നായിരുന്നു പ്രഭു സഭയുടെ ആവശ്യം.

എന്നാല്‍, ഭേദഗതി എന്ന രൂപത്തില്‍ ബില്ലില്‍ ഒരു ഇളവും അനുവദിക്കില്ല എന്നതായിരുന്നു പ്രധാനമന്ത്രിയുടെ കർശന നിലപാട്. അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടീഷ് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ചവരെ നാടുകടത്തലില്‍ നിന്നും ഒഴിവാക്കണം എന്ന ഭേദഗതിയും അംഗീകരിക്കപ്പെട്ടില്ല. റുവാണ്ടയിലേക്കുള്ള വിമാനങ്ങള്‍ ബുക്ക് ചെയ്തുകഴിഞ്ഞു എന്നും ജൂലായ് മാാസത്തില്‍ ആദ്യ വിമാനം പറന്നുയരും എന്നും പത്രസമ്മേളനത്തില്‍ ഋഷി സുനക് പറഞ്ഞു.

‘എങ്കിലു’ കളും ‘പക്ഷെ’ കളുമില്ല എന്ന് അദ്ദേഹം അടിവരയിട്ട് വ്യക്തമാക്കുകയും ചെയ്തു. ബില്‍ പാസ്സാക്കുന്നതിന് മുൻപായിരുന്നു ഋഷി ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ബില്‍ നിയമമാക്കുന്നാതിനുള്ള ക്ലേശങ്ങളും, പിന്നീട് അത് പ്രാബല്യത്തില്‍ വരുമ്ബോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുമൊന്നും ആ ആത്മവിശ്വാാസത്തെ ബാധിച്ചിരുന്നില്ല.

പാർലമെന്റില്‍ അവസാന വട്ട ചർച്ചകള്‍ക്കായി ബില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപേ, റുവാണ്ടയിലേക്കുള്ള ആദ്യ വിമാനം 10 മുതല്‍ 12 ആഴ്‌ച്ചക്കുള്ളില്‍ പറന്നുയരുമെന്ന് ഋഷി പറഞ്ഞിരുന്നു. ബില്ലില്‍, പല ഭേദഗതികളും ഉന്നയിച്ച്‌, കഴിഞ്ഞ നാല് മാസക്കാലത്തിലേറെയായി പ്രഭു സഭ ഇത് നിയമമാകുന്നത് തടയുകയായിരുന്നു. അതുവഴി, അനധികൃത അഭയാർത്ഥികളെ റുവാണ്ടയിലേക്ക് നാടുകടത്തുന്നതിനുള്ള പദ്ധാതിയും നീണ്ടു പോവുകായായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular