വെർജിനിയ ∙ വെർജിനിയ ബ്രിഡ്ജ് വാട്ടർ കോളജിൽ രണ്ട് സേഫ്റ്റി ഓഫിസർമാർ വെടിയേറ്റു മരിച്ചു. ഓഫിസർ ജോൺസൺ പെയ്ന്റർ, ജൊ ജെ. ജെഫ്സൺ എന്നിവരാണ് വെടിയേറ്റ് മരിച്ചതെന്ന് വെർജിനിയ സ്റ്റേറ്റ് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
സംഭവം നടക്കുന്ന ദിവസം ഉച്ചകഴിഞ്ഞു രണ്ടുമണിയോടെ ക്യാംപസിൽ നിരവധി തവണ വെടിയൊച്ച കേട്ടിരുന്നു. ഓഫിസർമാർക്ക് വെടിയേൽക്കുന്നതിനു മുമ്പാണ് ശബ്ദം കേട്ടതെന്നാണു റിപ്പോർട്ട്. വെടിവയ്പ്പ് ഉണ്ടായ ഉടനെ കോളജിലെ മറ്റു വിദ്യാർഥികളെ ഷെൽട്ടറിലേക്ക് മാറ്റുകയും കോളജ് അടയ്ക്കുകയും ചെയ്തതായി യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.