Saturday, April 27, 2024
HomeUSAഅമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; ഒക്ല​ഹാമ ആശുപത്രി കാമ്ബസിലെ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; ഒക്ല​ഹാമ ആശുപത്രി കാമ്ബസിലെ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: ഒക്ലഹാമയിലെ ടല്‍സയിലുള്ള ആശുപത്രി കാമ്ബസില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.

റൈഫിളും കൈതോക്കും ഉപയോഗിച്ചാണ് അക്രമി വടിയുതിര്‍ത്തത്. ആക്രമണത്തിനു ശേഷം ഇയാള്‍ സ്വയം വെടിവെച്ച്‌ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.

നാലുമിനുട്ട് നേരമാണ് ആക്രമണം നീണ്ടത്. നാലു പേര്‍ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചിട്ടുണ്ട്. അക്രമി സ്വയം വെടിവെച്ച്‌ മരിച്ചുവെന്നാണ് കരുതുന്നതെന്നും ടല്‍സ പൊലീസ് ചീഫ് എറിക് ഡാല്‍ഗ്ലൈഷ് പറഞ്ഞു.

അടിയന്ത ഫോണ്‍ കാള്‍ ലഭിച്ചയുടന്‍ പൊലീസ് പ്രവര്‍ത്തന സജ്ജരായിട്ടുണ്ടെന്നും ആശുപത്രിയില്‍ ​ഓരോ നിലയിലെയും ഓരോ റൂമുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കല്‍ അധ്വാനമേറിയ ​ജോലിയായിരുന്നെന്നും പൊലീസ് ഓഫീസര്‍ പറഞ്ഞു.

നിരവധി പേര്‍ക്ക് വെടിയേല്‍ക്കുകയും മുറിവ് പറ്റുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം എത്രയാണെന്നത് സംബന്ധിച്ച്‌ വ്യക്തതയില്ലെന്നും ഓഫീസര്‍ പറഞ്ഞു.

ഒരു മാസത്തിനിടെ അമേരിക്കയില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ആദ്യം ​േമയ് 14ന് വംശ വെറി ബാധിച്ച 18 കാരന്‍ ന്യൂയോര്‍ക്കിലെ ബഫലോയില്‍ 10 പേരെ വെടിവെച്ച്‌ കൊന്നിരുന്നു. 10 ദിവസത്തിനു ശേഷം ഉവാള്‍ഡയിലെ എലമെന്ററി സ്കൂളില്‍ 18 കാരന്‍ നടത്തിയ വെടിവെപ്പില്‍ 19 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണങ്ങളെ തുടര്‍ന്ന് തോക്ക് ലോബിക്കെതിരെ ശക്തമായ പ്രതിഷേധമാണ് അമേരിക്കന്‍ ജനതക്കിടയില്‍ ഉടലെടുക്കുന്നത്. തോക്ക് ലോബിയെ നിയന്ത്രിക്കാനും തോക്ക് വില്‍പ്പനയും ​കൈവശംവെക്കലുമുള്‍പ്പെടെ തടയാനും ശ്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular