Sunday, May 5, 2024
HomeKeralaകോഴിക്കോട് 15 കാരിയെ പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നില ഗുരുതരം

കോഴിക്കോട് 15 കാരിയെ പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നില ഗുരുതരം

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ 15 കാരിയെ പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച്‌ അവശനാക്കി.
ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് സംഘം ഇവരെ പിന്തുടര്‍ന്ന് 20 കിലോമീറ്റര്‍ അകലെ മലമുകളില്‍ നിന്നും യുവാവിനെ കണ്ടെത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം 5 പേര്‍ പിടിയില്‍.

മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം സ്വദേശി ഇര്‍ഷാദുല്‍ ഹാരിസിനെ (34) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയോടെയാണ് സംഭവം. കുറ്റിക്കാട്ടൂരിനടുത്തുള്ള വീട്ടില്‍ നിന്നാണ് യുവാവിനെ ആറംഗ സംഘം രാത്രി 10മണിയോടെ തട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തിയ സംഘം യുവാവിനെ വലിച്ചിറക്കി വാഹനത്തില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് കുന്ദമംഗലം ഭാഗത്തേക്കു പോയി. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും യുവാവിന്റെ വീട്ടുകാരും മെഡിക്കല്‍ കോളജ് പൊലീസില്‍ വിവരം നല്‍കി. അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എം.എല്‍. ബെന്നി ലാലുവും ചേര്‍ന്ന് വന്‍ പൊലീസ് സംഘം പ്രതികള്‍ക്കായി വ്യാപകമായി തിരച്ചില്‍ നടത്തി.

സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിലാണ് പ്രതികള്‍ യുവാവുമായി ആരാമ്ബ്രത്തിനടുത്ത് ചക്കാലക്കല്‍ സ്കൂളിനു മുകളിലുള്ള കുന്നിലേക്ക് എത്തിച്ചതായി വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തി കുന്നിന്‍പ്രദേശം വളഞ്ഞ് സംഘത്തെയും യുവാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. പിടികൂടിയ പ്രതികളെ പുലര്‍ച്ചയോടെ മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ എത്തിച്ചു.

ഇവര്‍ തട്ടിക്കൊണ്ടു പോയ യുവാവ് പ്രദേശത്തെ ഒരു പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇതില്‍ പ്രകോപിതരായ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. പ്രതികളെ ചോദ്യം ചെയ്തു വരുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular