Thursday, May 2, 2024
HomeKeralaകരുവന്നൂര്‍ ബാങ്കിനെതിരെ ജോഷിയുടെ നിരാഹാര സമരം

കരുവന്നൂര്‍ ബാങ്കിനെതിരെ ജോഷിയുടെ നിരാഹാര സമരം

തൃശൂര്‍: തിരുവോണ നാളില്‍ എല്ലാവരും ആഘോഷിക്കുമ്ബോള്‍ ജോഷി നിരാഹാരമിരിക്കും. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 73.75 ലക്ഷം രൂപ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇരിങ്ങാലക്കുട മാപ്രാണം കുറുപ്പം റോഡ് വടക്കേത്തല വീട്ടില്‍ ജോഷി നിരാഹാരമിരിക്കുക.

രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ വീടിന് മുന്നിലാണ് സമരം. പരിഹാരം ഉണ്ടായില്ലെങ്കില്‍ ബാങ്കിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങാനാണ് തീരുമാനം.

ഏറെ കാത്തിരുന്നിട്ടും പണം നല്‍കാതെ തന്നെ ചതിക്കുന്ന പാര്‍ട്ടി നേതൃത്വത്തോടുള്ള പ്രതിഷേധം കൂടിയാണ് സമരമെന്ന് ജോഷി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്ബുണ്ടായ വാഹനാപകടം, ഉമിനീര്‍ ഗ്രന്ഥിയിലെയും വോക്കല്‍ കോഡിലെയും ട്യൂമര്‍ എന്നിവയെ തുടര്‍ന്ന് 21 തവണ ശസ്ത്രക്രിയക്ക് വിധേയനായ ജോഷി നിക്ഷേപവും കൂട്ടുപലിശയും കോടതിച്ചെലവും ആവശ്യപ്പെട്ടാണ് സമരത്തിനൊരുങ്ങുന്നത്. ഭാര്യയുടെ സ്വര്‍ണം വിറ്റ പണവും സഹോദരി ഉള്‍പ്പെടെ കുടുംബാംഗങ്ങളുടെ പണവും ചേര്‍ത്ത് 90 ലക്ഷം രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ശസ്ത്രക്രിയക്ക് 12 ലക്ഷം ലഭിച്ചു.

ബാക്കി ഒരാഴ്ചക്കകം നല്‍കുമെന്ന് പറഞ്ഞിരുന്നതാണ്. മൂന്നുമാസത്തിലൊരിക്കല്‍ കൂട്ടുപലിശ കിട്ടിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷമായി നാല് ശതമാനം വാര്‍ഷിക പലിശ മാത്രമാണ് കിട്ടുന്നതെന്ന് ജോഷി പറയുന്നു. ഒമ്ബതുലക്ഷം രൂപ നഷ്ടപ്പെട്ടെന്നും ജോഷി ആരോപിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular