മണിപ്പൂര്‍ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. സഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം. ജനാധിപത്യം സംരക്ഷിക്കണമെന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു.
മുഖ്യമന്ത്രി ബിരേൻ സിംഗും മുൻ മുഖ്യമന്ത്രി ഇബോബിയുo തമ്മില്‍ പരസ്പരം ആരോപണം ഉയര്‍ത്തി. അരമണിക്കൂര്‍ വരെ സഭാ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തി.
നൂറുകണക്കിന് ആളുകളുടെ കൊലപാതകങ്ങള്‍ക്ക് ഇടയാക്കിയ മണിപ്പൂര്‍ കലാപത്തിന് ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനമാണ് ഇന്ന് നടക്കുന്നത്. നാലു മാസത്തോളമായി തുടരുന്ന അക്രമം ചര്‍ച്ച ചെയ്യുക എന്നുള്ളതാണാണ് നിയമസഭ സമ്മേളനത്തിന്റെ പ്രധാന ഉദ്ദേശം. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ബജറ്റ് സമ്മേളനത്തിനായിട്ടാണ് മണിപ്പൂര്‍ നിയമസഭ അവസാനമായി ചേര്‍ന്നത്. അതേസമയം, കുക്കി എംഎല്‍എമാര്‍ നിയമസഭ സമ്മേളനം ബഹിഷ്കരിക്കും.