Wednesday, May 1, 2024
HomeKeralaഎസ്‌.പിമാര്‍ക്ക്‌ ഐ.പി.എസ്‌. , യു.പി.എസ്‌.സി. സെലക്‌ഷന്‍ കമ്മിറ്റി ചേരുന്നതു വൈകും

എസ്‌.പിമാര്‍ക്ക്‌ ഐ.പി.എസ്‌. , യു.പി.എസ്‌.സി. സെലക്‌ഷന്‍ കമ്മിറ്റി ചേരുന്നതു വൈകും

ത്തനംതിട്ട: യു.പി.എസ്‌.സി. ആവശ്യപ്പെട്ട പരിഷ്‌കരിച്ച പട്ടിക അയയ്‌ക്കാന്‍ സംസ്‌ഥാനസര്‍ക്കാര്‍ വൈകിയതുമൂലം മുതിര്‍ന്ന എസ്‌.പിമാര്‍ക്ക്‌ ഐ.പി.എസ്‌.

നല്‍കാനുള്ള സെലക്‌ഷന്‍ കമ്മിറ്റി ചേരുന്നതും വൈകും. പുതുക്കിയ പട്ടികയും ഉദ്യോഗസ്‌ഥരുടെ സര്‍വീസ്‌ രേഖകളും യു.പി.എസ്‌.സിക്കു ലഭിച്ച്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷമേ സെലക്‌ഷന്‍ കമ്മിറ്റി ചേര്‍ന്ന്‌ സ്‌ഥാനക്കയറ്റം പരിഗണിക്കൂ.
നിലവില്‍ 2019-20 വര്‍ഷത്തെ പരിഷ്‌കരിച്ച പട്ടിക സമര്‍പ്പിക്കാനാണു നിര്‍ദേശം. ഇതിനൊപ്പം 2020-21 വര്‍ഷത്തെ പട്ടികയും സര്‍ക്കാര്‍ സമര്‍പ്പിച്ചേക്കും. 2019-20ലെ പട്ടികയില്‍ മുന്‍ എസ്‌.പി ബാസ്‌റ്റിന്‍ സാബുവിനെ പരിഗണിക്കണമെന്നു കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍ (ക്യാറ്റ്‌) 2021-ല്‍ ഉത്തരവിട്ടിരുന്നു.

എന്നാല്‍, ഇത്‌ നിലനില്‍ക്കുമ്ബോള്‍തന്നെ ബാസ്‌റ്റിനെ ഒഴിവാക്കി 21 എസ്‌.പിമാര്‍ക്ക്‌ ഐ.പി.എസ്‌. നല്‍കി നിയമിച്ചു. ഇതിനെതിരേ ബാസ്‌റ്റിന്‍ വീണ്ടും ക്യാറ്റിനെ സമീപിച്ച്‌ അതേ പട്ടികയില്‍ നിയമനത്തിന്‌ ഉത്തരവ്‌ സമ്ബാദിച്ചു. എന്നാല്‍, ഒരു നിയമനത്തിനു മാത്രമായി സെലക്‌ഷന്‍ കമ്മിറ്റി ചേരാനാവില്ല. അതിനാല്‍ പട്ടികയില്‍ ബാസ്‌റ്റിന്റെ പേരും ചേര്‍ത്ത്‌ സമര്‍പ്പിക്കാനാവശ്യപ്പെട്ട്‌ യു.പി.എസ്‌.സി. സംസ്‌ഥാനസര്‍ക്കാരിനു കത്തയച്ചു. പുതുക്കിയ പട്ടിക മുഖ്യമന്ത്രി ഒപ്പുവച്ചെങ്കിലും യു.പി.എസ്‌.സിക്കു കൈമാറാതെ സെക്രട്ടേറിയറ്റില്‍ പൂഴ്‌ത്തി. ഇക്കാര്യം മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തതോടെ ഫയല്‍ വീണ്ടും ചലിച്ചു. നവംബര്‍ രണ്ടിന്‌ അന്തിമപട്ടിക നേരിട്ട്‌ സമര്‍പ്പിക്കാന്‍ യു.പി.എസ്‌.സി. സാവകാശമനുവദിച്ചിട്ടുണ്ട്‌.

പട്ടിക ലഭിച്ചാലുടന്‍ സൂക്ഷ്‌മപരിശോധന നടക്കും. ഏതെങ്കിലും ഉദ്യോഗസ്‌ഥന്റെ സര്‍വീസ്‌ രേഖയില്‍ അപാകത കണ്ടാല്‍ അത്‌ പരിഹരിച്ച്‌ വീണ്ടും നല്‍കണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്കാകും സെലക്‌ഷന്‍ കമ്മിറ്റി ചേരുക. അതിന്‌ രണ്ടുമാസമെങ്കിലും വേണ്ടിവരും. പട്ടിക അംഗീകരിക്കുന്നതോടെ നിലവില്‍ ഐ.പി.എസ്‌. ലഭിച്ച ചിലര്‍ തെറിച്ചേക്കും.

ജി. വിശാഖന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular