തിരുവനന്തപുരം: ഹെവി വാഹനങ്ങളായ ബസ്, ലോറി എന്നിവയുടെ ഡ്രൈവര്‍മാര്‍ക്കും മുൻസീറ്റില്‍ ഇരിക്കുന്നവര്‍ക്കും നാളെ (നവംബര്‍ ഒന്ന്) മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം.
സെപ്‌തംബര്‍ മുതല്‍ നടപ്പാക്കാൻ ശ്രമിച്ചിരുന്ന ഈ പരിഷ്‌കാരം സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നതിനായി സമയം അനുവദിച്ച് സമയം നീട്ടുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുകളിലടക്കം ബെല്‍റ്റ് നിര്‍ബന്ധമാണ്. സംസ്ഥാനത്തെ 5200 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സീറ്റ് ബെല്‍റ്റ് സ്ഥാപിക്കുന്ന നടപടി ഉറപ്പാക്കാൻ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒക്‌ടോബര്‍ 31നകം എല്ലാ ഹെവി വാഹനങ്ങളും സീറ്റ്ബെല്‍റ്റ് ഉറപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഹെവി വാഹനത്തിലെ ഡ്രൈവര്‍ക്കും സഹായിക്കും സീറ്റ്ബെല്‍റ്റ് വേണമെന്ന നിര്‍ദ്ദേശത്തിന് നേരെ കടുത്ത പ്രതിഷേധം പലകോണുകളിലും ഉയര്‍ന്നിരുന്നു. നാളെ മുതല്‍ ഹെവി വാഹനങ്ങളില്‍ ഫിറ്റ്‌നസ് ലഭിക്കാൻ ക്യാമറയും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാണ്. ഇതുസംബന്ധിച്ച കേന്ദ്ര നിയമം ബാധകമാകുന്ന തരത്തിലാകണം ഡ്രൈവര്‍ സീറ്റ്ബെല്‍റ്റ് ധരിക്കേണ്ടത്. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ഒഴികെ എല്ലാത്തിലും സീറ്റ് ബെല്‍റ്റ് ഉണ്ടായിരിക്കണം. നിലവില്‍ മിക്ക ഹെവി വാഹനങ്ങളും പുറത്തിറങ്ങുമ്ബോള്‍ ഡ്രൈവര്‍ സീറ്റിനോട് ചേര്‍ന്ന് സീറ്റ് ബെല്‍റ്റ് ഉണ്ടെങ്കിലും ഇവ ഡ്രൈവര്‍മാര്‍ ധരിക്കാതിരിക്കുകയോ ഇവ നാളുകള്‍ക്കകം നീക്കം ചെയ്യുകയോ ആണ് പതിവ്.