റോം: അര്‍ജന്‍റൈൻ സൂപ്പര്‍ താരം ലയണല്‍ മെസിയെ സ്വന്തമാക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇറ്റാലിയൻ ക്ലബ്ബായ എസി മിലാന്‍റെ സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ പൗലോ മാള്‍ദീനി.
സാന്പത്തിക പ്രതിസന്ധിയില്‍പ്പെട്ട സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുമായുള്ള കരാര്‍ അവസാനിക്കുന്ന 2021ലാണു മെസിക്കായി മിലാൻ വല വിരിച്ചത്.
എന്നാല്‍, പത്തു ദിവസംകൊണ്ടുതന്നെ മെസിയെ ഇറ്റലിയിലെത്തിക്കാൻ കഴിയില്ലെന്നു തനിക്കു ബോധ്യപ്പെട്ടതായി മാള്‍ദീനി പറഞ്ഞു. ഇതിനു പിന്നാലെ മെസി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്കു ചേക്കേറി. നിലവില്‍ അമേരിക്കൻ ക്ലബ്ബായ ഇന്‍റര്‍ മയാമിയിലാണ് മെസി കളിക്കുന്നത്.