മാനന്തവാടി: കാട്ടാന ആക്രമണത്തെ തുടർന്ന് മാനന്തവാടിയിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ കുറുക്കൻമൂല, കുറുവ, കാടൻകൊല്ലി, പയ്യമ്ബള്ളി ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി മേഖലയില്‍ മൈക്ക് അനൗണ്‍സ്മെന്റും നടത്തുന്നുണ്ട്.
ശനിയാഴ്ച രാവിലെയാണ് പയ്യമ്ബള്ളി പടമലയില്‍ കാട്ടാന ആക്രമണമുണ്ടായത്. കാട്ടാനയുടെ ആക്രമണത്തില്‍ പടമല പനച്ചി സ്വദേശി അജി കൊല്ലപ്പെട്ടു. സമീപത്തെ വീട്ടുവളപ്പിലേക്ക് ഓടിക്കയറിയ അജിയെ ഗേറ്റ് തകർത്തെത്തിയ കാട്ടാന പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു.
കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ആക്രമണം നടത്തിയതെന്നും എന്നാല്‍ വനംവകുപ്പില്‍നിന്ന് ആനയിറങ്ങിയതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.