ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ എം.ടി. ശാന്തൻ (55) അന്തരിച്ചു. ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ശ്രീലങ്കയിലേക്ക് പോകാനിരിക്കെയാണ് അന്ത്യം.
പ്രായമായ അമ്മയെ കാണുന്നതിനായി എത്രയും പെട്ടെന്ന് ശ്രീലങ്കയിലേക്ക് തിരിച്ചുപോകാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് ഇരു സർക്കാരുകള്‍ക്കും ശാന്തൻ അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടർന്ന്, ദിവസങ്ങള്‍ക്ക് മുമ്ബ് ശാന്തൻ എന്ന സ്വതന്ത്രരാജയ്ക്ക് ശ്രീലങ്കയിലേക്ക് മടങ്ങിപ്പോകാൻ കേന്ദ്രസർക്കാർ എക്സിറ്റ് പെർമിറ്റ് അനുവദിച്ചിരുന്നു. അദ്ദേഹത്തിനുള്ള യാത്രാ രേഖകള്‍ ശ്രീലങ്ക സർക്കാരും നേരത്തേ കൈമാറിയിരുന്നു.
രാജീവ് വധക്കേസില്‍ 32 വർഷത്തോളം ജയിലില്‍ കിടന്ന ആറു പേരെ 2022 നവംബർ 11-നാണ് സുപ്രീംകോടതി മോചിപ്പിച്ചത്. ഇതില്‍ തമിഴ്നാട് സ്വദേശികളായ നളിനിയും രവിചന്ദ്രനും സ്വതന്ത്രരായെങ്കിലും ശ്രീലങ്കൻ പൗരന്മാരായ ശാന്തൻ, മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെ തിരുച്ചിറപ്പള്ളി ജയിലിനുള്ളില്‍ വിദേശ കുറ്റവാളികള്‍ക്കായുള്ള ക്യാമ്ബില്‍ പാർപ്പിച്ചിരിക്കുകയായിരുന്നു. പാസ്പോർട്ടും യാത്രാ രേഖകളും ഇല്ലാത്തതുകൊണ്ടാണ് ഇവർക്ക് ജയിലിനു സമാനമായ ക്യാമ്ബില്‍ കഴിയേണ്ടിവന്നത്.