തോട്ടുമുക്കം: കോഴിക്കോട് തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ റിട്ടയേര്‍ഡ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്.
തോട്ടുമക്കം നടുവാനിയില്‍ ക്രിസ്റ്റീനയ്ക്കാണ് കൈക്കും കാലിനും ഗുരുതര പരിക്കേറ്റത്.
ഇന്നു രാവിലെ ഒമ്ബതോടെയാണ് സംഭവം. വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് 74കാരിയായ ക്രിസ്റ്റീനയെ കാട്ടുപന്നി ആക്രമിച്ചത്. ഇടതുകാലിന്‍റെ തുടയെല്ലിന് പൊട്ടലും വലതുകൈക്ക് ഒടിവുമേറ്റ അധ്യാപിക അരീക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണത്തിനു ശേഷം സമീപത്ത് നടന്നുവന്ന സ്കൂള്‍ കുട്ടികള്‍ക്കിടയിലേക്കും കാട്ടുപന്നി ഓടിക്കയറിയെങ്കിലും മറ്റാർക്കും പരിക്കേറ്റില്ല.
ഈ പ്രദേശത്ത് കാട്ടുപന്നികള്‍ ഇറങ്ങി ആക്രമണം നടത്തുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെയും കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികർ ഉള്‍പ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു.