ഒരു തരത്തിലും അംഗീകരിക്കാനാകാത്തതാണ് വടകരയിലെ സി.പി.ഐ.എം. സ്ഥാനാര്‍ഥി കെ.കെ. ശൈലജക്കെതിരായ സൈബര്‍ ആക്രമണമെന്ന് കെ.കെ.
രമ എം.എല്‍.എ. അതോടൊപ്പം ഇത് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്ബിലിൻ്റെ അറിവോടെയാണെന്ന ആരോപണം രമ നിഷേധിക്കുകയും ചെയ്തു. ഇവർ ഉമാ തോമസ് എം.എല്‍.എക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും പോലീസ് പരാതി നല്‍കി 20 ദിവസം കഴിഞ്ഞിട്ടും നടപടിയെടുത്തിട്ടില്ലായെന്നും രമ പറഞ്ഞു. കൂടാതെ സൈബർ ആക്രമണത്തിൻ്റെ ഇരകളാണ് താൻ ഉള്‍പ്പെടെയുള്ള വനിതാ പൊതുപ്രവർത്തകരെന്നും കെ.കെ. രമ കൂട്ടിച്ചേർക്കുകയുണ്ടായി.