കിരീട പോരാട്ടത്തില്‍ ആഴ്സണലിന് നിർണായക വിജയം. ലണ്ടണില്‍ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് ആഴ്സണല്‍ നേടിയത്.
ചെല്‍സിക്ക് എതിരെയുള്ള ആഴ്സണലിന്റെ ഏറ്റവും വലിയ വിജയമാണ് ഇത്. നാലാം മിനുട്ടില്‍ ട്രൊസാർഡിലൂടെ ആയിരുന്നു ചെല്‍സിയുടെ ആദ്യ ഗോള്‍. ബാക്കി നാലു ഗോളുകളും രണ്ടാം പകുതിയിലാണ് വന്നത്.
52ആം മിനുട്ടില്‍ ഡിഫൻഡർ ബെൻ വൈറ്റിലൂടെ രണ്ടാം ഗോള്‍ വന്നു. 57ആം മിനുട്ടില്‍ മുൻ ചെല്‍സി താരം കൂടിയായ ഹവേർട്സിന്റെ വക മൂന്നാം ഗോള്‍. 65ആം മിനുട്ടില്‍ ഹവേർട്സ് തന്റെ രണ്ടാം ഗോളും, 70ആം മിനുട്ടില്‍ ബെം വൈറ്റ് തന്റെ രണ്ടാം ഗോളും കൂടെ കണ്ടെത്തിയതോടെ ആഴ്സണലിന്റെ വിജയം പൂർത്തിയായി.
ഇതോടെ 34 മത്സരങ്ങളില്‍ 77 പോയിന്റുമായി ആഴ്സണല്‍ ഒന്നാമത് നില്‍ക്കുന്നു. ഒരു മത്സരം കുറവ് കളിച്ച ലിവർപൂള്‍ 74 പോയിന്റുമായും 2 മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി 73 പോയിന്റുമായും പിറകിലുണ്ട്. ചെല്‍സിക്ക് എതിരായ വലിയ വിജയം ആഴ്സണലിന്റെ ഗോള്‍ ഡിഫറൻസ് +56 ആയി ഉയർത്തി. ലിവർപൂളിന്റെ ഗോള്‍ ഡിഫറൻസ് +43ഉം ചെല്‍സിയുടേത് +44ഉം ആണ്. ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്ന ഈ ലീഗ് കിരീട പോരാട്ടത്തില്‍ ഗോള്‍ ഡിഫറൻസ് നിർണായകമായേക്കും.