ഇന്ത്യൻ സൂപ്പർ ലീഗല്‍ ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിലെ ആദ്യ പാദത്തില്‍ എഫ്സി ഗോവയെ ഞെട്ടിച്ച് മുംബൈ സിറ്റിയെ.
ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇഞ്ച്വറി ടൈമില്‍ നേടിയ മൂന്ന് ഗോളുകളുടെ ബലത്തില്‍ 3-2ന്റെ വിജയമാണ് മുംബൈ സിറ്റി നേടിയത്.
ഇന്ന് പതിനാറാം മിനിറ്റില്‍ ബോറിസ് സിംഗിന്റെ ഗോളിലാണ് ഗോവ ലീഡ് എടുത്തത്. മുഹമ്മദ് യാസിറിന്റെ അസിസ്റ്റലില്‍ നിന്നായിരുന്നു ഗോവയുടെ ആദ്യ ഗോള്‍.
രണ്ടാം പകുതിയില്‍ 56 മിനിട്ടില്‍ ബ്രൻഡണ്‍ ഫെർണാണ്ടസിന്റെ ഒരു ലോങ്ങ് റേഞ്ചർ ഗോവയുടെ ലീഡ് രണ്ടാക്കി ഉയർത്തി. ഈ രണ്ടു ഗോളുകള്‍ ഗോവയുടെ വിജയം ഉറപ്പിച്ചു എന്ന് കരുതിയപ്പോള്‍ ആണ് കളിയില്‍ ട്വിസ്റ്റ് വന്നത്. 90ആം മിനുട്ടില്‍ ചാങ്തെയിലൂടെ മുംബൈ സിറ്റിയുടെ ആദ്യ ഗോള്‍ വന്നത്. 91ആം മിനുട്ടില്‍ വിക്രം പ്രതാപിലൂടെ സമനില ഗോളും. 2-0ല്‍ നിന്ന് കണ്ണടച്ച് തുറക്കുമ്ബോഴേക്ക് 2-2.
അവിടെയും തീർന്നില്ല. ഫൈനല്‍ വിസില്‍ വരും മുമ്ബ് ചാങ്തെ വീണ്ടും ഗോളടിച്ചു. 3-2നു മുംബൈ മുന്നില്‍. അവർ വിജയവുമായി മുംബൈയിലേക്ക് മടങ്ങി. ഇനി രണ്ടാം പാദ സെമിഫൈനല്‍ മുംബൈയില്‍ വെച്ച് നടക്കും. ഏപ്രില്‍ 29നാകും മത്സരം.