Sunday, April 28, 2024
HomeGulfകെ. ശങ്കരനാരായണന്‍ അതുല്യനായ നേതാവ് -ജിദ്ദ ഒ.ഐ.സി.സി

കെ. ശങ്കരനാരായണന്‍ അതുല്യനായ നേതാവ് -ജിദ്ദ ഒ.ഐ.സി.സി

ജിദ്ദ: കോണ്‍ഗ്രസിന്‍റെ കുലീനത നിറഞ്ഞ നേതൃപാടവത്തിന്‍റെ പ്രതീകമായിരുന്നു കെ. ശങ്കരനാരായണനെന്ന് ഒ.ഐ.സി.സി സൗദി വെസ്റ്റേണ്‍ റീജനല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ.

മുനീര്‍ പറഞ്ഞു.

വ്യത്യസ്തമായ പ്രസംഗചാതുരി മലയാളിക്ക് നര്‍മത്തില്‍ ചാലിച്ച്‌ നല്‍കുന്നതില്‍ വിദഗ്‌ധനായിരുന്നു അദ്ദേഹം. ആരെയും എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന പ്രകൃതക്കാരനായിരുന്നു. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അദ്ദേഹവുമായി ചെലവഴിച്ച നിമിഷങ്ങള്‍ അനിര്‍വചനീയമായിരുന്നുവെന്നു മുനീര്‍ അനുസ്മരിച്ചു.

നാഗാലാന്‍ഡ്, ഝാര്‍ഖണ്ഡ്, മഹാരാഷ്‌ട്ര, അസം, അരുണാചല്‍ പ്രദേശ്, ഗോവ എന്നീ ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരുന്ന ഏക മലയാളി എന്ന ബഹുമതി ഇദ്ദേഹത്തിന്‍റെ പേരിലാണ്. രണ്ടു പ്രാവശ്യമായി ആറു വര്‍ഷത്തോളം മന്ത്രിയായും 18 വര്‍ഷം യു.ഡി.എഫ് കണ്‍വീനറായും ഏഴു വര്‍ഷക്കാലം ഗവര്‍ണറായും സേവനരംഗത്ത് ഉണ്ടായിരുന്ന രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. പദവികളും അധികാരങ്ങളും ധനാഗമ മാര്‍ഗങ്ങള്‍ക്കുള്ളവയാണെന്ന് കരുതുന്ന കാലത്ത് തന്‍റെ നിരവധി കുടുംബസ്വത്തുക്കള്‍ വിറ്റുകിട്ടുന്ന പണം കൊണ്ടായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. സത്യസന്ധതയുടെയും നീതിബോധത്തിന്‍റെയും പ്രതീകമായിരുന്ന കെ. ശങ്കരനാരായണന്‍റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടമാണെന്നും കെ.ടി.എ. മുനീര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular