ലൈഫ് മിഷൻ കോഴക്കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ച് കോടതി ഉത്തരവ്. ഉപാധികളോടെയാണ് ,സ്വപ്നക്ക് ജാന്യം അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ കേസില്‍ ശിവശങ്കറിന്റെ റിമാൻഡ് തുടരുവാനാണ് നിര്‍ദേശം. ഓഗസ്റ്റ് അഞ്ചുവരെയാണ് റിമാൻഡ് നീട്ടിയത്.
യുഎഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്ബനി ലൈഫ് മിഷൻ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ഇഡി കേസ്. ശിവശങ്കറിനു കോഴയായി പണം നല്‍കിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍നിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.
കേസില്‍ ഫെബ്രുവരി 14 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.