മുംബൈ: മുംബൈയിലെ വെര്‍സോവ – ബാന്ദ്ര കടല്‍പ്പാലത്തിന് വീര്‍ സവര്‍ക്കര്‍ സേതു എന്നു പേരിടും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്.
ഒരു മാസം മുൻപ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. . പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും സവര്‍ക്കറുടെ ജന്മദിനവും കൊണ്ടാടുന്ന വേളയില്‍ മേയ് 28നാണ് ഷിൻഡെ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിന് പുറമെ മുംബൈ ട്രാൻസ് ഹാര്‍ബര്‍ കടല്‍പ്പാലത്തിന് അടല്‍ ബിഹാറി വാജ്പേയിയുടെ പേരിടാനും തീരുമാനമായി. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും വരാനിരിക്കെയാണ് പാലങ്ങളുടെ പേര് മാറ്റിയത് എന്നത് ശ്രദ്ധേയമാണ്
എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി മാര്‍ച്ചില്‍ ‘എന്റെ പേര് സവര്‍ക്കറെന്നല്ല, ഗാന്ധിയെന്നാണ്. ഗാന്ധി ആരോടും മാപ്പു പറഞ്ഞിട്ടില്ല’ എന്ന് പറഞ്ഞതോടെയാണ് വൻ വിവാദത്തിന് തുടക്കം കുറിക്കുകയും സവര്‍ക്കറുടെ പേര് വീണ്ടും ചര്‍ച്ചയാവപ്പെടുകയും ചെയ്തത്. ഗാന്ധിയുടെ കുടുംബവുമായി യാതൊരു പുല ബന്ധവുമില്ലാത്ത രാഹുലിന്റെ കുടുംബത്തിന് എങ്ങനെയാണ് ഗാന്ധി എന്ന പേര് സ്വന്തമാകുക എന്നതും ചര്‍ച്ചയായതോടെ രാഹുല്‍ ഗാന്ധി പ്രതിരോധത്തിലായി.
The post മുംബൈയില്‍ കടല്‍പ്പാലത്തിന് വീര സവര്‍ക്കറുടെ പേരിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍; വെര്‍സോവ-ബാന്ദ്ര കടല്‍പ്പാലം ഇനി സവര്‍ക്കര്‍ സേതു.