കൊല്‍ക്കത്ത : പശ്ചിം ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അക്രമസംഭവങ്ങള്‍ നടന്ന ബൂത്തുകളില്‍ നാളെ തിരഞ്ഞെടുപ്പ് കമ്മിഷൻ റീപോളിംഗ് പ്രഖ്യാപിച്ചു.
600ലേറെ ബൂത്തുകളിലാണ് റീപോളിംഗ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ച് വരെ പുതിയ വോട്ടെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.
റീപോളിംഗിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വ്യാപകമായി കൃത്രിമവും അക്രമവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് യോഗം ചേര്‍ന്നിരുന്നു,
സംസ്ഥാനത്ത് വോട്ടെടുപ്പിനെയുണ്ടായ അക്രമസംഭവങ്ങളില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റുമാരില്‍ നിന്ന് കമ്മിഷൻ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയാണെന്ന് ആരോപിച്ച് തൃണമൂല്‍ രംഗത്തെത്തി. എന്നാല്‍ ടി.എം.സിയാണ് അക്രമം അഴിച്ചുവിട്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.